ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. ശനിയാഴ്ച പുലർച്ചെ ഫ്ലോറസ് മേഖലയിലാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ശക്തമായ ഭൂചലനത്തിന് പിന്നാലെ അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയതോടെ നൂറുകണക്കിനാളുകളെ സുരക്ഷിതമായ ഭാഗങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നതായി പ്രാദേശിക മാധ്യമങ്ങൾ അവകാശപ്പെട്ടു
കിഴക്കൻ നുസ ടെങ്കാര, തെക്കൻ സുലവേസി, പടിഞ്ഞാറൻ നുസ ടെങ്കാര എന്നീ പ്രവിശ്യകളിലാണ് ഭൂകമ്പം കാരണമുള്ള സുനാമി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 0.5 മീറ്റർ മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിന് സമീപമാണ് ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. നിരവധി തുടർഭൂചലനങ്ങളുണ്ടായതായാണ് റിപ്പോർട്ട്. പ്രദേശത്ത് നിന്നും നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു. തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശങ്ങളും നൽകിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായത്.
SUMMARY: 7.7 magnitude earthquake hits Indonesia, two dead, tsunami warning issued, people evacuated
















