ബെംഗളൂരു: കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിലെ ഹനൂര്‍ കാവേരി വന്യജീവി സങ്കേതത്തിനുള്ളിലുണ്ടായ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവർ വനത്തിൽ വേട്ടയ്ക്കെത്തിയവരാണെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിശദീകരണം. എന്നാൽ ഇവർ വേട്ടക്കാരല്ലെന്ന് നാട്ടുകാർ ആരോപിച്ചതോടെ സംഭവത്തിൽ പ്രതിഷേധം ശക്തമായി. ആന്റണിസ്വാമി, പീറ്റര്‍, കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരും കാവേരി വൈല്‍ഡ് ലൈഫ് സാങ്ച്വറി ഓഫീസ് അടിച്ചുതകര്‍ത്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ജനക്കൂട്ടം തടിച്ചുകൂടിയതിനെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായിമൂന്ന് പ്ലാറ്റൂണ്‍ റിസര്‍വ് പൊലീസിനെ ഹനൂരില്‍ വിന്യസിച്ചു.
Chamarajanagar: ಕಾಡುಪ್ರಾಣಿ ಬೇಟೆಯಾಡಿದ್ದಕ್ಕೆ ಅರಣ್ಯ ಸಿಬ್ಬಂದಿ ಶೂಟೌಟ್, ಸಾವಿನ ಬಗ್ಗೆ MLA ಪ್ರತಿಕ್ರಿಯೆ| #TV9D#Tv9kannada #Chamarajanagar #Hanur #ForestEncounter #Poachers #WildlifeCrime pic.twitter.com/8J5mLkdCam
— TV9 Kannada (@tv9kannada) August 15, 2026
വന്യമൃഗത്തെ വേട്ടയാടിയതിന് ആറംഗസംഘത്തെ പിടികൂടാൻ ശ്രമിക്കവെ തങ്ങൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പ്രത്യാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയായിരുന്നു. രണ്ടുപേർ സംഭവസ്ഥലത്തുവെച്ചും മറ്റൊരാൾ കൊല്ലേഗലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.
വെടിവയ്പ്പിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.
Chamarajanagar Incident : ಗುಂಡೇಟಿಗೆ ಮೂವರು ಬೇಟೆಗಾರರು ಬಲಿ..ಸಿಡಿದೆದ್ದ ಗ್ರಾಮಸ್ಥರು | @TV5Kannada
#Chamarajanagar #mysuruCase #ForestDepartment #KarnatakaForestDepartment #ChamarajanagarNews #MysoreNews #Farmers #BreakingNews #KarnatakaNews #KannadaNews #TV5Kannada pic.twitter.com/l7sMwhaNjV
— TV5 Kannada (@TV5kannada) August 15, 2026
















