തൊടുപുഴ: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി തൊടുപുഴ മേഖല ജനറൽ സെക്രട്ടറിയുമായ കുന്നംപാറയ്ക്കൽ വീട്ടിൽ സനീഷ് ജോർജ് (40) പോലീസ് പിടിയിൽ. വ്യാഴാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഏഴല്ലൂർ-ചെറുതോട്ടിൻകര റോഡിൽ ഏഴല്ലൂർ അമ്പലത്തിന് സമീപം സുഹൃത്തും അയൽവാസിയുമായ വേലംപറമ്പിൽ നിസാർ മുഹമ്മദിനൊപ്പമാണ് ഇയാൾ പിടിയിലായത്.
ഇരുവരും സഞ്ചരിച്ച സ്കൂട്ടറിൽനിന്ന് എംഡിഎംഎ പറ്റിപ്പിടിച്ചിരുന്ന കവറും വലിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഫ്യൂമറും ഉൾപ്പെടെയാണ് പിടിച്ചത്. കാളിയാർ പൊലീസിന്റെ പിടിയിലാകുമ്പോൾ ഇരുവരും ലഹരി ഉപയോഗിച്ച നിലയിലായിരുന്നു. നാളുകളായി നിരീക്ഷണത്തിലായിരുന്നു.
നാളുകളായി നിരീക്ഷണത്തിലായിരുന്ന സനീഷിനെതൊടുപുഴ ഡിവൈഎസ്പിയുടെ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡാണ് പിടികൂടിയത്. നേരത്തെയും കഞ്ചാവ് ഉൾപ്പെടെ കൈവശംവെച്ചതിന് കേസെടുത്തിരുന്നു. കോൺഗ്രസ് പ്രവർത്തകനായിരുന്ന സനീഷ് ജോർജ് 2020-25 ഭരണസമിതിയിലാണ് തൊടുപുഴ നഗരസഭാധ്യക്ഷനായത്. സനീഷിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്നു പുറത്താക്കിയതായി നേതൃത്വം അറിയിച്ചു.
SUMMARY: MDMA Use: Two People, Including Former Thodupuzha Municipal Chairman, Arrested
















