കനത്ത മഴ തുടരുന്നു; തീരദേശ കർണാടകയിലെ ജില്ലകളിൽ ജാഗ്രത നിർദേശം

ബെംഗളൂരു: കർണാടകയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി പെയ്യുന്ന മഴയിൽ നിരവധി റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. വടക്കൻ കർണാടകയിലും, തീരദേശ കർണാടക ജില്ലകളിലുമാണ് മഴ ശക്തിയായി പെയ്യുന്നത്. ഇതേത്തുടർന്ന് ദക്ഷിണ കന്നഡയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ഉത്തര കന്നഡ, ഉഡുപ്പി, മംഗളുരു ജില്ലകളിലും കനത്ത മഴ തുടരുകയാണ്.
കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ തുടർച്ചയായി പെയ്യുന്ന മഴ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിലെ ജനജീവിതം ദുരിതത്തിലാക്കി. ദക്ഷിണ കന്നഡയിൽ 150 മില്ലിമീറ്ററും ഉഡുപ്പിയിൽ 152 മില്ലിമീറ്റർ മഴയും ലഭിച്ചു. ഹൊന്നാവർ താലൂക്കിലെ 313 പേരെ എട്ട് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. മറ്റ് പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.
ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച മുതൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്യുന്നുണ്ട്. ചില ഭാഗങ്ങളിൽ വാഹന ഗതാഗതത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം വരെ മഴ തുടരാനാണ് സാധ്യത. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ഉത്തര കന്നഡയിൽ ജലനിരപ്പ് അപകട പരിധി കവിഞ്ഞതിനാൽ കാളി നദിയുടെ കദ്ര റിസർവോയറിൻ്റെ നാല് ഗേറ്റുകളിൽ നിന്ന് തിങ്കളാഴ്ച 10,600 ക്യുസെക്സ് വെള്ളം തുറന്നുവിട്ടു.
ഇതോടെ കദ്ര അണക്കെട്ട്, കദ്ര, മല്ലപൂർ, കെരോഡി, ബൈര ബലാനി, കർഗ, ഉലഗ്, ഹലാഗ എന്നിവയുടെ താഴ്ന്ന ഗ്രാമങ്ങളിൽ വെള്ളം കയറി. ഉത്തര കന്നഡയിലെ സിർസി, സിദ്ധാപുര, യെല്ലപുര എന്നീ പ്രദേശങ്ങളും ഉത്തര കന്നഡയിലെ മലനാട് (ഘട്ട്) പ്രദേശങ്ങളിലുമാണ് മഴ സാരമായി ബാധിച്ചത്. വരും ദിവസങ്ങളിലും കർണാടകയിൽ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
TAGS: KARNATAKA | RAIN UPDATES
SUMMARY: Heavy rain lashes in karnataka several areas flooded



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.