Saturday, January 10, 2026
18.1 C
Bengaluru

വ്യവസായ നിക്ഷേപങ്ങൾ ഗുജറാത്തിലേക്ക് വഴിതിരിച്ചുവിടുന്നു; ആരോപണവുമായി കർണാടക മന്ത്രി

ബെംഗളൂരു: കർണാടകയ്ക്ക് ലഭിക്കേണ്ട വ്യവസായ നിക്ഷേപങ്ങൾ ഗുജറാത്തിലേക്ക് വഴിതിരിച്ചുവിടുന്നതായി ആരോപിച്ച് ഐടി – ബിടി വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ. സെമികണ്ടക്ടർ വ്യവസായരംഗത്തിൻ്റെ 10 ശതമാനം കർണാടകയുടെ സംഭാവന ആയിരുന്നിട്ടും എല്ലാ നിക്ഷേപങ്ങളും ഗുജറാത്തിലേക്ക് പോകുന്നതിൽ സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ നിർമ്മാണ ഹബ്ബായോ ചിപ്പ് ഡിസൈനിംഗ് ഹബ്ബായോ കർണാടകയെ മാറ്റാനാകുമെന്നും രാജ്യത്തിന്റെ സെമികണ്ടക്ടർ സ്വപ്നങ്ങൾ നിറവേറ്റാൻ ഏറ്റവും അനുയോജ്യമായ സംസ്ഥാനമാണിതെന്നും അദ്ദേഹം പറഞ്ഞു. ചിപ്പ് ഡിസൈനിംഗ് രംഗത്ത് വൈദഗ്ധ്യമുള്ളവരുടെ 70 ശതമാനവും കർണാടകയിൽ ഉള്ളപ്പോൾ, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിക്ഷേപങ്ങൾ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുകയാണ്.

അഞ്ച് സെമികണ്ടക്ടർ നിർമ്മാണ യൂണിറ്റുകളിൽ നാലെണ്ണവും ഗുജറാത്തിലാണ്. ഒരെണ്ണം ആസാമിലും. എന്നാൽ അവിടെ സെമികണ്ടക്ടർ വ്യവസായ രംഗത്തിന് വേണ്ട വൈദഗ്ധ്യമില്ല. ഗവേഷണത്തിന് അനുയോജ്യമായ സാഹചര്യങ്ങളുമില്ല. മികച്ച ഇൻകുബേഷൻ സെൻ്ററുകളില്ല. നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംവിധാനവും ഇല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ദേശീയ ഇലക്‌ട്രോണിക്‌സ് ഉൽപ്പാദനത്തിൻ്റെ 10 ശതമാനം സംസ്ഥാനം സംഭാവന ചെയ്യുന്നുണ്ട്. എന്നിട്ടും സെമികണ്ടക്ട‍ർ നിക്ഷേപങ്ങളുടെ കാര്യത്തിൽ പരിഗണന നൽകിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

TAGS: KARNATAKA | INDUSTRIAL INVESTMENT
SUMMARY: Karnataka IT minister Priyank Kharge alleges politics pressuring companies to invest in Gujarat

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബെംഗളൂരുവില്‍ 23 ഇടങ്ങളിൽ കൂടി പാർക്കിംഗ് ഫീസ് ഏർപ്പെടുത്തും

ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ...

ശബരിമല മകരവിളക്ക്: പ്രവേശനം 35,000 പേര്‍ക്ക് മാത്രം, നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി

കൊച്ചി: മകരവിളക്ക് ദർശനത്തിന് നാല് ദിവസം മാത്രം അവശേഷിക്കവേ കർശന നിയന്ത്രണങ്ങളുമായി...

ഇൻസ്റ്റഗ്രാമിൽ വൻസുരക്ഷാ വീഴ്ച; 1.75 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഡാ​ർ​ക് വെ​ബ്ബി​ൽ

ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ...

രാഹുല്‍ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കണം; കോടതിയില്‍ അപേക്ഷ നല്‍കി പോലീസ്

തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു....

തിരുവനന്തപുരത്ത് വാഹന പരിശോധനയില്‍ 50 കിലോയോളം കഞ്ചാവ് പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയില്‍ 50...

Topics

ബെംഗളൂരുവില്‍ 23 ഇടങ്ങളിൽ കൂടി പാർക്കിംഗ് ഫീസ് ഏർപ്പെടുത്തും

ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ...

ബി.കെ രവി ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റിയുടെ പുതിയ വൈസ് ചാൻസലര്‍

ബെംഗളൂരു: ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റി (ബിഎൻയു) വൈസ് ചാൻസലറായി പ്രൊഫസർ ബി...

ബെംഗളൂരുവിൽനിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: പൊങ്കൽ, മകരസംക്രാന്തി ആഘോഷങ്ങളോടനുബന്ധിച്ച യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക്...

ബെംഗളൂരുവിൽ വീണ്ടും കുടിയൊഴിപ്പിക്കൽ; തനിസാന്ദ്രയിൽ വീടുകൾ പൊളിച്ചുമാറ്റി

ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും...

പുനീത് രാജ്കുമാറിന്റെ ജീവിതം കർണാടകയിലെ സ്കൂള്‍ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും

ബെംഗളൂരു: അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ജീവിതം കർണാടകയിലെ സ്കൂൾ പാഠ്യപദ്ധതിയിൽ...

വൈറ്റ്ഫീൽഡിൽ ആറുവയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: വൈറ്റ്ഫീൽഡിലെ പട്ടണ്ടൂർ അഗ്രഹാരയിലെ കുടിയേറ്റ കോളനിയിൽ ആറ് വയസ്സുള്ള പെൺകുട്ടിയെ...

ബെംഗളൂരുവില്‍ വാഹനങ്ങളുടെ ഹൈ ബീം, കളർ ലൈറ്റുകൾക്ക് കർശന നിയന്ത്രണം

ബെംഗളൂരു: നഗരത്തില്‍ ഇരുചക്ര, നാലുചക്ര വാഹന യാത്രക്കാർ ഉയർന്ന തീവ്രതയുള്ള ലൈറ്റുകൾ...

ചെന്നൈയിൽ ദ്രാവിഡ ഭാഷാ വിവർത്തന ശില്പശാല

ചെന്നൈ: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷന്റെ(ഡിബിടിഎ) നേതൃത്വത്തിൽ ജനുവരി 9, 10 തീയതികളിൽ...

Related News

Popular Categories

You cannot copy content of this page