ബെംഗളൂരു: മുൻ ഐഎസ്ആർഒ ചെയർമാനും പത്മശ്രീ അവാർഡ് ജേതാവുമായ കെ. കസ്തൂരിരംഗന്റെ (84) സംസ്കാരം ബെംഗളൂരുവിൽ പൂർണ സംസ്ഥാന ബഹുമതികളോടെ നടന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ, ഗവർണർ താവർചന്ദ് ഗെലോട്ട്, മറ്റു രാഷ്ട്രീയ പ്രമുഖർ കസ്തൂരിരംഗന് അന്തിമോപചാരം അർപ്പിച്ചു. ബെംഗളൂരുവിലെ രാമൻ ഗവേഷണ സ്ഥാപനത്തിൽ ഭൗതികദേഹം രാവിലെ 10 മുതൽ ഉച്ചവരെ പൊതുദർശനത്തിന് വെച്ചിരുന്നു. നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
ഏപ്രിൽ 25നാണ് കസ്തൂരിരംഗൻ അന്തരിച്ചത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) വളർച്ചയുടെ നിർണായക ഘട്ടത്തിൽ നേതൃത്വം നൽകിയത് കസ്തൂരിരംഗനാണ്. 1994 മുതൽ 2003 വരെയാണ് അദ്ദേഹം ഐഎസ്ആർഒ മേധാവിയായിരുന്നത്. 2003 മുതല്‍ 2009 വരെ രാജ്യസഭ അംഗമായിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മുഖ്യശില്‍പ്പിയാണ്. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ തലവനായിരുന്നു. കസ്തൂരിരംഗന്‍ ബഹിരാകാശ കമ്മീഷന്റെ ചെയര്‍മാനായും ബഹിരാകാശ വകുപ്പില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സെക്രട്ടറിയായും 9 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒയില്‍ അദ്ദേഹം ഐഎസ്ആര്‍ഒ സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു.
ഇന്ത്യയുടെ ആദ്യത്തെ രണ്ട് പരീക്ഷണാത്മക ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്‌കര-1, 2 എന്നിവയുടെ പ്രോജക്ട് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജെഎന്‍യു ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ അഭിമാനകരമായ വിക്ഷേപണ വാഹനങ്ങളായ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ , ജിയോ സിന്‍ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജിഎസ്എല്‍വി) എന്നിവയുടെ വിജയകരമായ വിക്ഷേപണവും പ്രവര്‍ത്തനക്ഷമമാക്കലും ഉള്‍പ്പെടെ നിരവധി പ്രധാന നാഴികക്കല്ലുകള്‍ സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ സംഭാവനകള്‍ മാനിച്ച് രാജ്യം പത്മശ്രീ(1982), പത്മഭൂഷണ്‍(1992), പത്മ വിഭൂഷണ്‍(2000) എന്നി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
TAGS: BENGALURU | KASTHURIRANGAN
SUMMARY: Former ISRO chairman K kasturirangan laid to rest