തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷഫലം മെയ് രണ്ടാം വാരത്തോടുകൂടി പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ചരിത്ര സത്യങ്ങള്‍ ഒഴിവാക്കിയുള്ള പാഠ പുസ്തകങ്ങള്‍ പുറത്തിറക്കുന്നുവെന്നും ഇതിനെതിരെ ശക്തമായ നിലപാട് കേരള സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നതിന് വേണ്ടിയുള്ള നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി ആരോപിച്ചു.
ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നതിനു വേണ്ടിയുള്ള സംവിധാനം ഒരുക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അക്കാദമിക് മര്യാദ ഇല്ലാതെ അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നു. മെയ് രണ്ടിന് എന്‍സിഇആര്‍ടിയുടെ യോഗത്തില്‍ പങ്കെടുക്കും. വളരെ ലാഘവത്തോടെയാണ് ഈ പാഠഭാഗങ്ങള്‍ വെട്ടിമാറ്റുന്നത്. ബിജെപിക്ക് കുട്ടികള്‍ ചരിത്രം പഠിക്കേണ്ടതില്ലെന്ന നിലപാട്. അവര്‍ക്ക് ബിജെപിയുടെ ചരിത്രം പഠിച്ചാല്‍ മതിയെന്ന ചിന്താഗതിയാണ്. ഇതിനെതിരെ ശക്തമായ നിലപാട് തന്നെ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് മുഗള്‍ ചരിത്രം വെട്ടിമാറ്റി മഗധ സാമ്രാജ്യം ഉള്‍പ്പെടുത്തിയതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്. പുതിയ ദേശീയ പാഠ്യപദ്ധതിയുടെ ഭാഗമായി നാഷണല്‍ കരിക്കുലം ഫ്രെയിം വര്‍ക്ക് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ഡല്‍ഹി സുല്‍ത്താനേറ്റ് ചരിത്രം ഒഴിവാക്കി മകരം, മൗര്യ, ശുംഗ, ശതവാഹന തുടങ്ങിയ രാജവംശങ്ങളെക്കുറിച്ചുള്ള അധ്യായങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ 10,12 ക്ലാസുകളിലെ പാഠ പുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രം, ഗോധ്ര കലാപം, ഗാന്ധി വധം തുടങ്ങിയ പാഠഭാഗങ്ങള്‍ നീക്കം ചെയ്തിരുന്നു.
TAGS : V SHIVANKUTTY
SUMMARY : SSLC exam results will be published in the second week of May: Minister V Sivankutty