ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി; പ്രതി അറസ്റ്റില്‍

തൃശൂർ: ജോലി വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. പെരിബസാര്‍ കാട്ടുപറമ്പിൽ ഷാനീര്‍ (50) ആണ് മതിലകം പോലീസിന്റെ പിടിയിലായത്. കെടിഡിസിയില്‍ അസിസ്റ്റന്റ് മാനേജരായി ജോലി വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ പണം തട്ടിയത്.

ശാന്തിപുരം പള്ളിനട കറുകപ്പാടത്ത് മുഹമ്മദ് ഇബ്രാഹിമില്‍ നിന്ന് പലതവണയായി പ്രതി 19 ലക്ഷം രൂപ തട്ടിയെടുത്തത്. മുഹമ്മദ് ഇബ്രാഹിമിന്റെ മകന്‍ നിഹാലിന് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്. തുടര്‍ന്ന് വാങ്ങിയ തുക തിരികെ കൊടുക്കാതിരിക്കാനായി നിഹാലിനെ ലഹരിമരുന്നുകേസില്‍ കുടുക്കാന്‍ ശ്രമം നടത്തിയതായും പോലീസ് പറഞ്ഞു.

മാര്‍ച്ച്‌ 27-ന് നിഹാലിനെ തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയും ഇയാളുടെ ബാഗില്‍ മയക്കുമരുന്ന് ഉണ്ടെന്ന് റെയില്‍വേ പോലീസ് ഉള്‍പ്പെടെ വിളിച്ച്‌ വിവരം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ നിഹാലിനെയും പിതാവിനെയും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ പോലീസ് പരിശോധിച്ചു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല.

വീണ്ടും കുമരകത്ത് പോസ്റ്റിങ് ആയിട്ടുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ നാലിന് നിഹാലും പിതാവും വീട്ടില്‍ നിന്ന് ഇറങ്ങി മതിലകം അഞ്ചാംപരത്തിയില്‍ എത്തിയപ്പോള്‍ എക്സൈസ് പരിശോധന നടത്തി. ഇതിന് പിന്നിലും ഷാനീര്‍ ആയിരുന്നെന്ന് പോലീസിന് സൂചന ലഭിച്ചു. തുർന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

TAGS : LATEST NEWS
SUMMARY : Accused arrested for duping youth of lakhs by promising him a job

LEAVE A REPLY

Please enter your comment!
Please enter your name here