രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന് ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദർശൻ തോഗുദീപയ്ക്ക് ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റീഷൻ (എസ്എൽപി) ഫയൽ ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. ദർശൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ച ഡിസംബറിലെ ഹൈക്കോടതി വിധിയെ ഹർജിയിൽ എതിർക്കും.
കേസിൽ സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകനായ സിദ്ധാർത്ഥ് ലൂത്രയെ പ്രത്യേക അഭിഭാഷകനായി നിയമിച്ചിട്ടുണ്ട്. എസ്എൽപിക്ക് ആവശ്യമായ രേഖകൾ തയ്യാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 131 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞതിന് ശേഷം മെഡിക്കൽ കാരണങ്ങളാൽ ഒക്ടോബർ 30നാണ് ദർശനെ ആദ്യം ഇടക്കാല ജാമ്യത്തിൽ വിട്ടയച്ചത്. പിന്നീട് ഡിസംബർ 13ന് ദർശനും, കേസിലെ മുഖ്യപ്രതി പവിത്ര ഗൗഡയ്ക്കും സോപാധിക ജാമ്യവും ഹൈകൊണ്ടായത്തി അനുവദിച്ചു. പിന്നീട് കേസിൽ ഉൾപ്പെട്ട മറ്റുള്ളവരും ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബറിൽ ബെംഗളൂരു പോലീസ് 3,991 പേജുള്ള സമഗ്രമായ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ദർശൻ, പവിത്ര ഗൗഡ എന്നിവരെ കൂടാതെ കുറ്റപത്രത്തിൽ പവൻ കെ. (29), രാഘവേന്ദ്ര (43), നന്ദീഷ് (28), ജഗദീഷ് (36), അനുകുമാർ (25), രവിശങ്കർ (32), ധനരാജ് ഡി (27), വിനയ് വി (38), നാഗരാജു (41), ലക്ഷ്മൺ (54), ദീപക് (39), പ്രദോഷ് (40), കാർത്തിക് (27), കേശവമൂർത്തി (27), നിഖിൽ നായക് (21) എന്നിവരും കേസിൽ അറസ്റ്റിലായിരുന്നു.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: karnataka govt to challenge bail granted to actor Darshan in Renukaswamy murder case



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.