ബെംഗളൂരു: കേരളത്തിൽ സ്ത്രീകളെ പ്രണയിച്ചു കെണിയിൽപ്പെടുത്തി മതം മാറ്റുന്നതിന് പരിശീലന കേന്ദ്രങ്ങൾ ഉണ്ടെന്ന് കർണാടക പ്രതിപക്ഷ നേതാവ് ആർ. അശോക. അവിടെ പോയി പരിശീലനം നേടി പല യുവാക്കളും സംസ്ഥാനത്തേക്ക് തിരിച്ചെത്തുകയാണെന്നും സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിൻ്റെ പ്രീണനമാണ് സംസ്ഥാനത്ത് ലൗ ജിഹാദും ഹിന്ദുസ്ത്രീകൾക്ക് എതിരായ പീഡനങ്ങളും വർധിക്കാൻ കാരണമെന്നും ആർ. അശോക് ആരോപിച്ചു. എൻ.ഐ.എ അന്വേഷണത്തിൽ പലപ്പോഴും കേരളത്തിൻ്റെ പങ്ക് വെളിപ്പെടാറുണ്ടെന്നും അശോക പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ലവ് ജിഹാദ് സംബന്ധിച്ച സിനിമയിൽ കൃത്യമായി പറയുന്നുണ്ടെന്നും അശോക പറഞ്ഞു.
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories













