ബെംഗളൂരു: ഗൗരി ഗണേശ ഉത്സവത്തിന് മുന്നോടിയായി ബെംഗളൂരുവിൽ പച്ചക്കറികൾ, പൂക്കൾ, പഴങ്ങൾ എന്നിവയുടെ വില കുത്തനെ ഉയർന്നു. വഴുതന, കാപ്‌സിക്കം തുടങ്ങിയ പച്ചക്കറികൾക്ക് വിലയിൽ 50 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. കാരറ്റിനും ഉരുളക്കിഴങ്ങിനും ഉൾപ്പെടെ വില കൂടിയിട്ടുണ്ട്. വഴുതനയുടെ വില വ്യാഴാഴ്ച കിലോയ്ക്ക് 40-60 ആയിരുന്നു, ക്യാപ്‌സിക്കം കിലോയ്ക്ക് 55-60 ആയിരുന്നു. കാരറ്റും ഉരുളക്കിഴങ്ങും യഥാക്രമം കിലോയ്ക്ക് 60, 50 രൂപയ്ക്കാണ് വിൽക്കുന്നത്.
ആപ്പിൾ, ഓറഞ്ച്, വാഴപ്പഴം തുടങ്ങിയ പഴവർഗങ്ങളുടെ വിലയും വർധിച്ചു. ഏലക്കി നേന്ത്രപ്പഴം കിലോയ്ക്ക് 160 രൂപയ്ക്കും ഓറഞ്ച് കിലോയ്ക്ക് 200 രൂപയ്ക്കും ആപ്പിളിന് 150-200 രൂപയ്ക്കുമാണ് ഇപ്പോൾ വിൽക്കുന്നത്. പൂക്കളുടെ കാര്യത്തിലും സ്ഥിതി സമാനമാണ്. 1 കിലോ ട്യൂബ് റോസ് 100 മുതൽ 150നുമാണ് വിൽപന. സെവന്തിഗെയ്ക്ക് മൊത്തക്കച്ചവടത്തിൽ കിലോയ്ക്ക് 80-100 രൂപയും ചില്ലറവിൽപ്പനയിൽ കിലോയ്ക്ക് 100-160 രൂപയുമാണ് വില.
മുല്ലപ്പൂ മൊത്തമായും ചില്ലറയായും കിലോയ്ക്ക് 600 മുതൽ 800 രൂപ വരെ വിൽക്കുമ്പോൾ കനകാംബരത്തിന് (ക്രോസാന്ദ്ര) കിലോയ്ക്ക് മൊത്തമായി 2,000 രൂപയും ചില്ലറ വിപണിയിൽ കിലോയ്ക്ക് 3,000-4,000 രൂപയുമാണ് വില. വരമഹാലക്ഷ്മി ഉത്സവത്തോടനുബന്ധിച്ച് പൂക്കളുടെ വില ഇനിയും വർധിച്ചേക്കുമെന്ന് ഫ്ലവർ മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് ദിവാകർ പറഞ്ഞു.
TAGS: BENGALURU | PRICE HIKE
SUMMARY: Flowers, fruits and vegetables get costly in Bengaluru