Thursday, August 14, 2025
20.8 C
Bengaluru

ബിഐസി മദ്രസ സർഗ്ഗമേള സമാപിച്ചു

ബെംഗളൂരു: ബെംഗളൂരു ഇസ്ലാഹി സെന്റര്‍ സംഘടിപിച്ച മദ്രസ സര്‍ഗ്ഗ മേള സമാപിച്ചു. ശിവാജി നഗര്‍, ഓകലിപുരം, ഹെഗ്‌ഡെ നഗര്‍ എന്നീ മദ്രസകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ തങ്ങളുടെ കഴിവുകള്‍ മറ്റുരച്ച മേള ജെ.സി നഗറിലെ അസ്ലം പാലസിലാണ് നടന്നത്.

ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ബഷീര്‍ കെ വി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മഹ്‌മൂദ് സി ടി അധ്യക്ഷത വഹിച്ചു. സലഫി മസ്ജിദ് ഖത്തീബും മദ്രസ സദറുമായ നിസാര്‍ സ്വലാഹി സമാപന സെഷന് നേതൃത്വം നല്‍കി.

അറബി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ പ്രസംഗം, പാട്ട്, പ്രബന്ധ രചന, കഥ,കളറിംഗ്, മെമ്മറി ടെസ്റ്റ്, പദപയറ്റ്, പദനിര്‍മ്മാണം തുടങ്ങിയ 14 ഇനങ്ങളില്‍ 150-ലധികം കുട്ടികള്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ക്ക് സമ്മാന വിതരണവും നടത്തി. കഴിഞ്ഞ വര്‍ഷം അഞ്ചാം ക്ലാസ് ഏഴാം ക്ലാസ് പൊതു പരീക്ഷകളില്‍ മികവ് കാഴ്ചവെച്ച കുട്ടികള്‍ക്ക് സമ്മാനങ്ങളും നല്‍കി.

മദ്രസ കമ്മിറ്റി ഭാരവാഹികളായ ജമീശ് കെ ടി, റിയാസ് യൂനുസ്, മുബാറക്ക് ഉസ്താദ്, അമീര്‍ ഉസ്താദ്, സല്‍മാന്‍ സ്വലാഹി എന്നിവര്‍ നേതൃത്വം നല്‍കി. ഫിറോസ് സ്വലാഹി നന്ദി പറഞ്ഞു.

മാര്‍ച്ച് ഒമ്പതിന് നടക്കാനിരിക്കുന്ന ഇഫ്താര്‍ മീറ്റ്, ഡിസംബര്‍ ഒന്നിന് ബിടിഎം പള്ളിയില്‍ നിസാര്‍ സ്വലാഹി നേതൃത്വം നല്‍കി നടക്കുന്ന വിജ്ഞാന വേദിയും ഡിസംബര്‍ എട്ടിന് വൈറ്റ്ഫീല്‍ഡില്‍ ജൗഹര്‍ മുനവ്വര്‍, നിസാര്‍ സ്വലാഹി എന്നിവര്‍ നേതൃത്വം നല്‍കുന്ന ഫോക്കസും ഡിസംബര്‍ 15ന് ശിവാജി നഗര്‍ പള്ളിയില്‍ ത്വല്‍ഹത്ത് സ്വലാഹി നേതൃത്വം നല്‍കി നടക്കുന്ന പ്രതിമാസ വിജ്ഞാന വേദിയും ഇതിന്റെ തുടര്‍ സംഗമങ്ങളായി നടത്തപ്പെടും. മദ്രസയെ പറ്റി കൂടുതല്‍ അറിയാന്‍ 99000 01339 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
<br>
TAGS : RELIGIOUS

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ആലപ്പുഴയില്‍ യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം....

ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനം: മരണം 40 കടന്നു, മരിച്ചവരില്‍ സിഐഎസ്എഫ് ജവാന്‍മാരും

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ‌ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ...

പൊതുജനങ്ങൾക്ക് രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ അവസരം

ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ്...

രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; നാലു പേർക്ക് കീർത്തിചക്ര,​ 15 പേർക്ക് വീർ ചക്ര

ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127...

Topics

പൊതുജനങ്ങൾക്ക് രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ അവസരം

ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ്...

രേണുകസ്വാമി കൊലക്കേസ്: നടൻ ദര്‍ശന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: രേണുകസ്വാമി വധക്കേസില്‍ കന്നഡ നടൻ ദര്‍ശൻ തുഗുദീപയുടെ ജാമ്യം സുപ്രിംകോടതി...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഇന്റർസിറ്റി, മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് 16 മുതൽ ബയ്യപ്പനഹള്ളിയിൽനിന്ന്

ബെംഗളുരു: കെഎസ്ആർ സ്‌റ്റേഷനില്‍ പിറ്റ്ലൈൻ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു...

ഭാര്യയുമായി അവിഹിത ബന്ധം; ബെംഗളൂരുവില്‍ യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി

ബെംഗളൂരു: ഭാര്യയുമായിഅവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ...

ബെംഗളൂരുവിൽ തെരുവ് നായ ആക്രമണത്തില്‍ പരുക്കേറ്റ രണ്ട് വിദ്യാർഥിനികള്‍ ആശുപത്രിയില്‍

ബെംഗളൂരു: ബെംഗളൂരുവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് കോളേജ് വിദ്യാർഥിനികൾക്ക് പരുക്ക്....

ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ

ബെംഗളൂരു: 28-ാമത്‌ ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ 20...

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവം സമാപിച്ചു 

ബെംഗളൂരു: ബെംഗളൂരുവില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ബുക്ക് ബ്രഹ്‌മ ദക്ഷിണേന്ത്യന്‍ സാഹിത്യോത്സവം...

ലാൽബാഗ് പുഷ്പമേള; പ്രവേശന ടിക്കറ്റ് ഓൺലൈനിൽ എടുക്കാം

ബെംഗളൂരു: ലാൽബാഗ് പുഷ്പമേള സന്ദർശിക്കാൻ താല്പര്യമുള്ളവർക്ക് ഓൺലൈനിൽ ടിക്കറ്റ് ബുക്കിംഗ് സൗകര്യം...

Related News

Popular Categories

You cannot copy content of this page