ആരോഗ്യ പ്രശ്നങ്ങളുള്ള പുരുഷന്മാർക്കും സൗജന്യ ബസ് യാത്ര അനുവദിക്കണമെന്ന് സ്പീക്കർ

ബെംഗളൂരു: സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്ന സംസ്ഥാന സർക്കാരിന്റെ ശക്തി പദ്ധതി പുരുഷന്മാരിലേക്കും വ്യാപിപ്പിക്കണമെന്ന് നിയമസഭാ സ്പീക്കർ യു.ടി. ഖാദർ. വൃക്ക സംബന്ധമായ അസുഖമുള്ള പുരുഷന്മാരെയും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അദ്ദേഹം കത്തയച്ചു.
മാർച്ചിൽ അവതരിപ്പിക്കാനിരിക്കുന്ന സംസ്ഥാന ബജറ്റിൽ, നിർദേശം ഉന്നയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശക്തി പദ്ധതി സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ സംരംഭങ്ങളിലൊന്നാണ്. തുടക്കം മുതൽ നിരവധി ഗുണഭോക്താക്കൾ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. തുടക്കത്തിൽ സ്ത്രീകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നെങ്കിലും, ഇത് പുരുഷന്മാരിലേക്കും വ്യാപിപ്പിക്കണമെന്ന ആവശ്യം വർധിച്ചുവരികയാണ്. സംസ്ഥാനത്ത് ലക്ഷക്കണക്കിന് പുരുഷന്മാർ ദിവസവും ബസിൽ യാത്ര ചെയ്യുന്നുണ്ട്. ഇതിൽ പതിവായി ഡയാലിസിസ് ആവശ്യമുള്ള വൃക്ക സംബന്ധമായ അസുഖമുള്ളവരും ഉൾപ്പെടുന്നുണ്ട്.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ യാത്രാ ചെലവുകൾക്കായി ഗണ്യമായ തുക ചെലവഴിക്കുന്ന ഇത്തരക്കാർക്കും സൗജന്യ യാത്ര അനിവാര്യമാണ്. ഡയാലിസിസിന് വിധേയരാകുന്ന പുരുഷന്മാരെയും ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കുന്നതിനെക്കുറിച്ച് പരിഗണിക്കണമെന്ന് ആർടിഐ പ്രവർത്തകൻ സയ്യിദ് റഹ്മാൻ സമിൻ സ്പീക്കർക്ക് കത്തെഴുതിയതിനെ തുടർന്നാണ് നടപടി.
TAGS: KARNATAKA | SHAKTHI SCHEME
SUMMARY: Speaker writes to CM on free bus travel for men undergoing treatment



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.