ടെല്‍ അവീവ്: പലസ്തീന്‍ സായുധ സംഘടനയായ ഹമാസ് സഹസ്ഥാപകന്‍ ഹകം മുഹമ്മദ് ഇസ അല്‍ ഇസയെ വധിച്ചതായി വധിച്ചതായി ഇസ്രയേൽ. ഗസ നഗരത്തിലെ സബ്‌റ മേഖലയില്‍ കഴിഞ്ഞ ദിവസം സുരക്ഷാ ഏജന്‍സി (ഐ എസ് എ)യും പ്രതിരോധ സേന (ഐ ഡി എഫ്)യും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഇസയെ കൊലപ്പെടുത്തിയതെന്ന് ഇസ്രയേൽ വെളിപ്പെടുത്തി.
ഹമാസിന്റെ സൈനികവിഭാഗം തലവനുമായാണ് ഇസ അല്‍ ഇസയെ വിശേഷിപ്പിക്കുന്നത്. ഹമാസിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ആസ്ഥാനത്തിന്റെ തലവനായും പ്രവര്‍ത്തിച്ചു. ഐഡിഎഫ് നല്‍കുന്ന വിവരമനുസരിച്ച്, ഗാസയില്‍ അവശേഷിക്കുന്ന ഹമാസിന്റെ മുതിര്‍ന്ന നേതാക്കളില്‍ അവസാനത്തെ വ്യക്തിയാണ് അല്‍ ഇസ.
ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ അതിര്‍ത്തിയില്‍ കയറി ഹമാസ് നടത്തിയ ആക്രമണത്തിന്റെയും കൂട്ടക്കൊലയുടെയും സുപ്രധാന പങ്കാളിയായിരുന്നു ഇസ അല്‍ ഇസയെന്ന് ഇസ്രയേല്‍ സൈന്യം ആരോപിക്കുന്നു. ഇതിന്റെ ആസൂത്രണത്തിലും നടപ്പാക്കലിലും അല്‍ ഇസയ്ക്ക് പ്രധാന പങ്കുണ്ട്. 1,200-ലധികം ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. 250-ലധികം ആളുകളെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു.
🔴 ELIMINATED: eliminated Hakham Muhammad Issa Al-Issa—one of the founders of Hamas’ military wing.
Issa led Hamas’ force build-up, training, and planned the October 7 massacre. As Head of Combat Support, he advanced aerial & naval attacks against Israelis.
The IDF & ISA will… pic.twitter.com/pzf7DgQc19
— Israel Defense Forces (@IDF) June 28, 2025
അടുത്തിടെ, ഇസ്രയേല്‍ സൈനികര്‍ക്കും സിവിലിയന്മാര്‍ക്കും നേരെ ആക്രമണം ആസൂത്രണം ചെയ്തതില്‍ പങ്കാളിയാണ് ഇയാളെന്നും ഗസ യുദ്ധത്തോടെ തകര്‍ന്ന ഹമാസിന്റെ സംഘടനാ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇസ്രയേല്‍ സേന ആരോപിക്കുന്നു.
SUMMARY: Israel says it killed Hamas co-founder Hakam Muhammad Issa, the mastermind behind the Oct. 7 attack