ബെംഗളൂരു: നന്ദിനി മിൽക്ക് പാർലർ അടിച്ചു തകർത്തതിനു കൊല്ലപ്പെട്ട മുൻ ഡിജിപി ഓം പ്രകാശിന്റെ മകൾ കൃതിക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം എച്ച്എസ്ആർ ലേഔട്ടിലെ സെക്ടർ സിക്സിലെ കടയിലെത്തിയ കൃതി ഉടമയെ ആക്രമിക്കുകയും ഗ്ലാസ് ജാറുകൾ അടിച്ചു തകർക്കുകയുമായിരുന്നു. യാതൊരു പ്രകാപനവും ഇല്ലാതെയാണ് ആക്രമണമെന്ന് ഉടമ ആരോപിക്കുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഏപ്രിൽ 20നാണ് കൃതിയുടെ പിതാവും കർണാടക മുൻ ഡിജിപിയുമായ ഓംപ്രകാശിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ കൃതിയുടെ അമ്മ പല്ലവിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റകൃത്യത്തിൽ കൃതിയുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്ന കൃതി കടുത്ത മാനസിക സമ്മർദത്തിലാണെന്നാണ് വിവരം.
SUMMARY: Murdered Ex-DGP’s daughter vandalises milk parlour