കണ്ണൂർ: ആറാം വയസ്സില്‍ കണ്ണൂരിലെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്‌ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാര്‍ജയില്‍ എഞ്ചിനീയറുമായ നിഖിലാണ് വരന്‍. 2000 സെപ്റ്റംബർ മാസം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ രാഷ്ട്രീയ സംഘർഷത്തിനിടെ ഒരു ബോംബ് അസ്‌നയുടെ വീട്ടുമുറ്റത്ത് പതിക്കുകയായിരുന്നു.
കളിച്ചുകൊണ്ടിരുന്ന ആറ് വയസ്സുകാരിയായ അസ്‌നയുടെ കാലുകള്‍ക്ക് ഗുരുതര പരുക്കേറ്റത് കേരളത്തിന് തീരാനോവാണ്. പിന്നീട് തുടർ ചികിത്സിക്കിടെ അസ്‌നയുടെ കാല്‍ മുറിച്ചു മാറ്റേണ്ടിവന്നു. കഠിനമായ വേദന കടിച്ചമർത്തി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന നാളുകളില്‍ ഡോക്ടർമാരില്‍ നിന്ന് ലഭിച്ച പരിചരണവും സ്നേഹവും അസ്നയില്‍ ഡോക്ടർ ആകണമെന്ന ആഗ്രഹം ഉണ്ടാക്കി.
തീക്ഷണമായ ജീവിത സാഹചര്യങ്ങള്‍ക്കിടയിലും ആഗ്രഹം കൈവിടാതെ അവള്‍ ആ സ്വപ്നം നേടിയെടുത്തു. അപകടത്തിൽ മാതാവ് ശാന്തയ്ക്കും സഹോദരനും പരുക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്. സ്വന്തം പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തിലും ഡോക്ടറായി സേവനം അനുഷ്ഠിച്ചു. ഇപ്പോള്‍ വടകരയിലെ ക്ലിനിക്കിലാണ് ജോലി ചെയ്യുന്നത്.
SUMMARY: RSS Bomber Victim Dr. Asna Gets Married