കരുണാനിധിയുടെ മൂത്ത മകനും നടനുമായ എംകെ മുത്തു അന്തരിച്ചു

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മൂത്ത മകന്‍ എം.കെ മുത്തു (77) അന്തരിച്ചു. ഏറെക്കാലമായി അസുഖ ബാധിതനായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. കരുണാനിധിയുടെ ആദ്യഭാര്യ പദ്മാവതിയിലുണ്ടായ മകനാണ് എം.കെ മുത്തു. മുത്തുവേല്‍ കരുണാനിധി മുത്തുവെന്നാണ് മുഴുവന്‍ പേര്. അദ്ദേഹത്തിന്റെ അമ്മയുടെ അച്ഛനും അമ്മാവനും സംഗീതജ്ഞരായിരുന്നു.

സംഗീതം അഭ്യസിച്ച മുത്തു, നായകനായ സിനിമയില്‍ പാട്ടുകള്‍ പാടി. 1970-ല്‍ പുറത്തിറങ്ങിയ പിള്ളയോ പിള്ളൈ ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. സമയല്‍കാരന്‍, അണയവിളക്ക്, ഇങ്കേയും മനിതര്‍കള്‍, പൂക്കാരി എന്നിവ ആദ്യകാലത്തെ പ്രധാന ചിത്രങ്ങളാണ്. മുന്‍ മുഖ്യമന്ത്രി എം.ജി രാമചന്ദ്രനാണ് മുത്തുവിനെ സിനിമയില്‍ അവതരിപ്പിച്ചത്.

1948ല്‍ നാഗപട്ടണം ജില്ലയിലെ തിരുക്കുവളയില്‍ കരുണാനിധിയുടെയും ആദ്യഭാര്യ പത്മാവതിയുടെയും മകനായാണ് മുത്തു ജനിച്ചത്. മുത്തുവിന് 20 വയസ്സുള്ളപ്പോള്‍ പത്മാവതി ക്ഷയരോഗം മൂലം മരിച്ചു. ആദ്യ ഭാര്യയുടെ മരണശേഷം, കരുണാനിധി ദയാലു അമ്മാളിനെ വിവാഹം കഴിച്ചു. എം കെ അളഗിരി, എം കെ സ്റ്റാലിൻ, സെല്‍വി, എം കെ തമിഴരശു എന്നീ നാല് മക്കളാണ് അവർക്കുള്ളത്.

SUMMARY: Karunanidhi’s eldest son and actor MK Muthu passes away

LEAVE A REPLY

Please enter your comment!
Please enter your name here