ബെംഗളൂരു: വ്യാജ ആധാർ കാർഡുകൾ, മാർക്ക് ഷീറ്റുകൾ, സർക്കാർ തിരിച്ചറിയൽ കാർഡുകൾ തുടങ്ങിയ നിർമ്മിച്ച് വില്‍പ്പന നടത്തിയ കേസിൽ രണ്ട് പേരെ ഹെബ്ബഗോഡി പോലീസ് അറസ്റ്റ് ചെയ്തു. യെരണ്ടനഹള്ളി സ്വദേശി ജി.എം. യശ്വന്ത് (19), ആനേക്കൽ താലൂക്കിലെ ബെഗഹള്ളി സ്വദേശി ജെ. രഘുവീർ (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ഒരു കമ്പ്യൂട്ടർ, പ്രിന്റർ, ലാമിനേഷൻ ഉപകരണങ്ങൾ, ഹാർഡ് ഡിസ്ക്, രണ്ട് മൊബൈൽ ഫോണുകൾ, 2,000 രൂപ എന്നിവ പോലീസ് പിടിച്ചെടുത്തു.
യശ്വന്ത് പിയുസി വരെ പഠിച്ചിരുന്നുവെന്നും രഘുവീർ ഐടിഐ വിദ്യാർ യാണെന്നും പോലീസ് പറഞ്ഞു. ഹെബ്ബഗോഡിയിൽ ഇരുവരും ഒരു സൈബർ കഫേ നടത്തിയിരുന്നു, അവിടെയെത്തുന്ന ആവശ്യക്കാര്‍ക്ക് ആധാർ കാർഡുകൾ, മാർക്ക് ഷീറ്റുകൾ, മറ്റ് ഐഡികൾ എന്നിവ വ്യാജമായി നിര്‍മിച്ചുനല്‍കിയതായി പോലീസ് കണ്ടെത്തി. വ്യാജ മാർക്ക് ഷീറ്റുകൾക്ക് 10,000 രൂപ മുതൽ 15,000 വരെയും ആധാർ കാര്‍ഡുകള്‍ക്ക് 5,000 മുതൽ 10,000 വരെയും ഇവര്‍ ഈടാക്കിയതായും പോലീസ് പറഞ്ഞു.
SUMMARY: Two arrested in Bengaluru for making fake Aadhaar, mark sheets, government ID cards