ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്‍കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്‍കാൻ കോടതി നിർദേശിച്ചു. സെൻസർ ബോർഡിന്റെ നടപടികളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ജസ്റ്റിസ് പി.ടി. ആശയുടെ ബെഞ്ച് വിധി പ്രസ്താവിച്ചത്. സെൻസർ ബോർഡിന്റെ പ്രവർത്തനശൈലിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.
സർട്ടിഫിക്കറ്റ് നല്‍കാമെന്ന് ഉറപ്പുനല്‍കിയ ശേഷം ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ട ബോർഡിന്റെ നടപടിയെ കോടതി ചോദ്യം ചെയ്തു. സമിതിയിലെ ഒരംഗം തന്നെ പരാതിക്കാരനാകുന്നത് ശരിയായ പ്രവണതയല്ലെന്ന് കോടതി നിരീക്ഷിച്ചു. സർട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും ചെയർമാന് ഇടപെടാം എന്ന സെൻസർ ബോർഡിന്റെ വാദത്തിന് കോടതിയില്‍ തിരിച്ചടി നേരിട്ടു.
SUMMARY: Setback for the Censor Board; Jananayakam gets approval
















