വാഷിങ്ടൺ: ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് നേർക്ക് യുഎസ് കടുത്ത ആക്രമണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഗൾഫിലെ അമേരിക്കയുടെ സൈനിക താവളങ്ങൾക്കുനേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ വെടിനിർത്തൽ കരാർ അവസാനിച്ചതായി നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ആക്രമണഭീഷണി
കഴിഞ്ഞദിവസം രാത്രി ഞങ്ങൾ അവരെ ആക്രമിച്ചു. വളരെ ശക്തമായ ആക്രമണമായിരുന്നു അത്. ഇന്ന് രാത്രി വീണ്ടും അവരെ അതിശക്തമായി ആക്രമിക്കും. അവർക്ക് ഞാൻ ചെറിയ മുന്നറിയിപ്പ് നൽകുകയാണ്. ഞങ്ങൾ അവരെ അതിശക്തമായി ആക്രമിക്കും. അവർ വളരെ മോശമായാണ് പെരുമാറുന്നതെന്നും ട്രംപ് പറഞ്ഞു. ഇന്നത്തെ രാത്രിയിലെ ആക്രമണം വളരെ വലുതായിരിക്കുമെന്നും ഇറാന്റെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അങ്കാരയിൽ നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കവേ ബുധനാഴ്ച ട്രംപ് പറഞ്ഞു.
ഇറാനെ ആണവായുധമുക്തമാക്കാനാണ് യുദ്ധമുണ്ടായത്. ഇതിനിടെ ഇരുരാജ്യങ്ങളും പല ചർച്ചകളും നടത്തി. ഒരുപാട് പുരോഗതിയുണ്ടായെന്ന് ഞാൻ കരുതി. ഞങ്ങൾ ഒരുമിച്ചിരുന്ന് കാര്യങ്ങൾ സംസാരിക്കുകയും ധാരണയിലെത്തുകയുംചെയ്യും. പക്ഷേ, അതുകഴിഞ്ഞാൽ ഒന്നും സംസാരിച്ചിട്ടില്ലെന്ന് അവർ വാർത്താസമ്മേളനത്തിൽ പറയും. അവർക്ക് ഭ്രാന്താണ്. അവർക്ക് എന്തോ കുഴപ്പമുണ്ട്. കഴിഞ്ഞ 47 വർഷമായി അവർ പശ്ചിമേഷ്യയെ ഭീഷണിപ്പെടുത്തുകയാണ്. ഇനി അവർ ആരെയും ഭീഷണിപ്പെടുത്തില്ല. അവർക്ക് പഴയ ആധിപത്യമില്ല. ഞങ്ങൾക്ക് വേണ്ടത് ലളിതമായ കാര്യം മാത്രമാണ്. അവർക്ക് ആണവായുധം പാടില്ല. അതിനുവേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്നും ട്രംപ് പറഞ്ഞു.
SUMMARY: A severe attack tonight, it will be very big; Trump again threatens Iran















