ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ പിളർന്നു. മുൻ മന്ത്രി സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗം വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ പത്ത് വർഷമായി എഐഎഡിഎംകെ നേരിടുന്ന തുടർച്ചയായ തോൽവികളാണ് ഇത്തരമൊരു മാറ്റത്തിന് പ്രേരിപ്പിച്ചതെന്ന് ഷൺമുഖം വ്യക്തമാക്കി.
പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ അതിന്റെ ഭാവിയെക്കുറിച്ച് ചർച്ച വേണമെന്ന് ഷണ്മുഖം പറഞ്ഞു. ടിവികെ. സർക്കാർ രൂപവത്കരിക്കുന്നതിനെ തടയാൻ മുൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി ഡിഎംകെ.യുമായി സഖ്യം ചേരുന്നതിനെക്കുറിച്ച് ചിന്തിച്ചതിനെയും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ 53 വർഷമായി ഡിഎംകെയ്‌ക്കെതിരേ നിലകൊള്ളുന്ന പാർട്ടിയാണ് ഐഐഎഡിഎംകെയെന്നും അദ്ദേഹം പറഞ്ഞു. ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയാൽ എഐഎഡിഎംകെ എന്ന പാർട്ടി ഇല്ലാതാകും.” ഷൺമുഖം പറഞ്ഞു. അതേസമയം പാർട്ടിയെ പിളർത്താൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും ഷൺമുഖം വ്യക്തമാക്കി.
പാര്‍ട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ ഏകോപനമില്ലായ്മയാണ് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണമെന്ന് ആരോപിച്ച് 47 എംഎൽഎമാരിൽ 30 പേരാണു പ്രത്യേക ഗ്രൂപ്പായത്. കൂടുതല്‍ എംഎൽഎമാർ കൂടി ഇവർക്കൊപ്പം ചേരുമെന്നാണു സൂചന. കൂറുമാറ്റ നിരോധന നിയമം മറികടക്കാൻ 32 പേർ വേണം. 234 അംഗ തമിഴ്നാട് നിയമസഭയിൽ അണ്ണാ ഡിഎംകെ 47 സീറ്റ് നേടിയിരുന്നു. ഈ വിഭാഗത്തിന്റെ പിന്തുണ കൂടി ലഭിച്ചാൽ ടിവികെ സഖ്യത്തിന്റെ ഭൂരിപക്ഷം കൂടുതൽ ശക്തമാകും. ചർച്ച വിജയിച്ചാൽ വിജയിന് 150 എംഎൽഎമാരുടെ പിന്തുണ കൂടി സ്വന്തമാകും.
SUMMARY: AIADMK splits; Shanmuga faction says it will support TVK
















