ഇടുക്കി: മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസില്‍ പരാതി. 112 കോടി രൂപയുടെ പദ്ധതിയുടെ ടെൻഡർ നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. 30 വർഷത്തേക്ക് ജലാശയം സ്വകാര്യ ഏജൻസിക്ക് പാട്ടത്തിന് നല്‍കിയെന്നും പദ്ധതി ലാഭത്തിന്‍റെ 3.5 ശതമാനം മാത്രം സർക്കാരിന് ലഭിക്കുന്ന രീതിയിലാണ് പാട്ടകരാറെന്നും പരാതിയില്‍ പറയുന്നു.
തൊടുപുഴയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ബേബി ജോസഫ് ആണ് പരാതി നല്‍കിയത്. ടെൻഡർ വിളിച്ചതിന് ശേഷം രൂപീകരിച്ച ഒരു ‘കടലാസ് കമ്പനി’ക്കാണ് കരാർ നല്‍കിയതതെന്നും ഈ കമ്പനി മാത്രമാണ് ടെൻഡറില്‍ പങ്കെടുത്തതെങ്കിലും റീ-ടെൻഡർ വിളിക്കാൻ സർക്കാർ തയ്യാറായില്ലെന്നും ആരോപണമുണ്ട്.സംസ്ഥാനത്തെ മറ്റ് പല ജലാശയ ടൂറിസം പദ്ധതികളുടെയും കരാർ ഇതേ കമ്പനിക്ക് തന്നെയാണ് നല്‍കിയിട്ടുള്ളതെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഈ വിഷയം ചർച്ചയായിരുന്നുവെങ്കിലും ഇപ്പോള്‍ വിജിലൻസ് പരാതി ലഭിച്ചതോടെ അന്വേഷണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് രാജിവെച്ച ജയകൃഷ്ണൻ പുതിയേടത്തും മുമ്പ് ഈ വിഷയത്തില്‍ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു
SUMMARY: Malankara tourism project; Complaint filed with Vigilance against former minister Roshi Augustine
















