ബെംഗളൂരു: പാണ്ഡിത്യവും നേതൃപാടവവും ഒത്തിണങ്ങിയ മഹാ പണ്ഡിതനായിരുന്നു സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും അനേകം മഹല്ലുകളുടെ ഖാളിയുമായിരുന്ന പ്രഫസർ ആലികുട്ടി മുസ്‌ലിയാരെന്ന് ബെംഗളൂരു എസ്.വൈ. എസ് അനുശോചന സന്ദേശത്തിൽ അറിയിച്ചു.
2015 ൽ അദ്ദേഹം എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കാലത്താണ് ബെംഗളൂരുവില്‍ അഖിലേന്ത്യ സാരഥി സംഗമം നടക്കുന്നത്. അത് അനേകം പണ്ഡിതന്മാർ സംഗമിച്ച കേരളത്തിന് പുറത്തുളളവലിയ സമ്മേളനമായിരുന്നു. പിന്നീട് ബെംഗളൂരുവില്‍ സമസ്‌തയുടെ സംഘടനാപ്രവർത്തനം ശക്തിപ്പെടുന്നതിനും അനുബന്ധമായി നൂറാം വാർഷിക ഉൽഘാടന മഹാസമ്മേളനത്തിന് ബെംഗളൂരു സാക്ഷിയാവുന്നതിനും അത് കാരണമായി.
അദ്ദേഹത്തിൻ്റെ നേതൃപാഠവമാണ് ജംഇത്തുൽ ഉലമയെയും പോഷക സംഘടനകളെയും കൂടുൽ കരുത്തുള്ളതാക്കിയതെന്ന് പ്രസിഡണ്ട് എ.കെ. അശ്‌റഫ് ഹാജി ജനറൽ സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ് ഹാജി, ടി.സി സിറാജ്, കെ എച്ച് ഫാറൂഖ്, ശംസുദ്ധീൻ കൂടാളി, ശംസുദ്ധീൻ സാറ്റലൈറ്റ്, കെ.സി അബ്ദുൽ ഖാദർ, റിയാസ് മടിവാള, സകരിയ്യ ഇലക്ട്രോണിക് സിറ്റി തുടങ്ങിയവർ പറഞ്ഞു.















