ബെംഗളൂരു: ഉഡുപ്പി ജില്ലാ കോടതിക്ക് ഇമെയിൽ വഴി വീണ്ടും വ്യാജ ബോംബ് ഭീഷണി. ഒരു ആഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ബോംബ് ഭീഷണി ലഭിക്കുന്നത്. ഇതേ തുടർന്ന് കോടതി പരിസരത്ത് സ്ക്വാഡിനെയും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡിനെയും (ബിഡിഡിഎസ്) വിന്യസിക്കാൻ അധികൃതർ തീരുമാനിച്ചു.
ജില്ലാ കോടതിയുടെ ഇമെയിൽ ഐഡിയിലേക്ക് ജൂൺ 26 ന് രാത്രി 8:53 നാണ് ഭീഷണി സന്ദേശം ലഭിച്ചത്. പിറ്റേന്ന് രാവിലെ ഇത് ശ്രദ്ധയില്‍പ്പെട്ട കോടതി ജീവനക്കാർ ഉടൻ തന്നെ പോലീസിനെ അറിയിച്ചു. കോടതി സമുച്ചയത്തിന്റെ ഒന്നാം നിലയിലുള്ള റെക്കോർഡ് റൂമിലും ഇ-സെന്ററിലും അഞ്ച് ‘സിലിക്കൺ ഡൈനാമൈറ്റ് ബോംബുകൾ’ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. തുടര്‍ന്നു ഡോഗ് സ്ക്വാഡും ബിഡിഡിഎസും എത്തി കോടതിയുടെ വിവിധ ഭാഗങ്ങളിൽ സമഗ്രമായ പരിശോധന നടത്തി.
നേരത്തെ ജൂൺ 22-നും ഇതേ തരത്തില്‍ ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇംഗ്ലീഷിൽ എഴുതിയ ഇമെയിലിൽ മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഭാര്യ ദുർഗ സ്റ്റാലിൻ പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു ഭീഷണി. ആവർത്തിച്ചുവരുന്ന വ്യാജ ഇമെയിലുകളുടെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
SUMMARY: Another bomb threat at Udupi District Court
















