സിയാറ്റിൽ: ഫിഫ ലോകകപ്പ് റൗണ്ട് 32 പോരാട്ടത്തിൽ ബെൽജിയത്തിന്ജ ഉജ്ജ്വല വിജയം. സിയറ്റിൽ നടന്ന മത്സരത്തിൽ 3-2 എന്ന സ്‌കോറിലാണ് ബെൽജിയം സെനഗലിനെതിരെ വിജയം ഉറപ്പിച്ചത്. രണ്ട് ഗോളിന്റെ ലീഡിൽ 86–ാം മിനിറ്റുവരെ മുന്നേറിയ സെനഗലിനെ അവസാന നിമിഷം അട്ടിമറിച്ചാണ് ബെൽജിയം മുന്നേറിയത്.
മത്സരം തുടങ്ങിയത് മുതൽ ആക്രമണത്തിന് മുൻതൂക്കം നൽകിയ സെൻഗൽ ബെൽജിയൻ പ്രതിരോധത്തെ വിറപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. പ്രത്യാക്രമണങ്ങളിലൂടെ മുന്നേറിയ ടീം ഹബിബ് ഡയാരയിലൂടെ 24-ാം മിനിറ്റിൽ ലീഡെടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നടത്തിയ മുന്നേറ്റത്തിലൂടെ 51–ാം മിനിറ്റിൽ സെനഗലിന് രണ്ടാം ഗോളും നേടി. ഇസ്‍മായില സാറാണ് ഇത്തവണ ലക്ഷ്യം കണ്ടത്.
86–ാം മിനിറ്റിൽ റൊമേലു ലുക്കാക്കുവും 89–ാം മിനിറ്റിൽ യോരി ടീലമെൻസും സെനഗലിന്റെ വിജയപ്രതീക്ഷകൾ തല്ലിക്കെടുത്തി. . അതോടെ സ്കോർ 2-2 സമനിലയിലായി. പിന്നാലെ മത്സരം അധികസമയത്തിലേക്ക് നീങ്ങി. മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് കണ്ട അധികസമയത്തിലെ എക്സ്ട്രാ ടൈമിലെ 120+5–ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ബെൽജിയത്തിന് അനകൂലമായി.
ബെൽജിയത്തിനായി ടീലിസ്മാൻ നടത്തിയ മുന്നേറ്റം തടയുന്നതിനിടെ ബോക്സിൽ നടന്ന ഫൗളിന് വാർ പരിശോധനയ്ക്ക് ശേഷം പെനാൽറ്റി വിധിക്കുകയായിരുന്നു. ടീലിസ്മാൻ പന്ത് ലക്ഷ്യത്തിലെത്തിച്ചതോടെ സെനഗൽ പോരാട്ടം റൗണ്ട് ഓഫ് 32ൽ അവസാനിച്ചു.
SUMMARY: Belgium beats Senegal to reach pre-quarterfinals
















