കൊച്ചി: താരസംഘടന എഎംഎംഎയിലെ തര്‍ക്കത്തില്‍ വിശദീകരണവുമായി നടിമാരുടെ വാര്‍ത്താസമ്മേളനം. നടിമാരായ ഉഷ ഹസീന, അന്‍സിബ, മാലാ പാര്‍വതി, മായാ വിശ്വനാഥ് എന്നിവരാണ് സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയത്. ബിജെപിയില്‍ നിന്ന് രണ്ട് കോടി രൂപ വാങ്ങിയെന്നാണ് ബാബുരാജ് പറഞ്ഞത്. അംഗങ്ങളെ സ്ഥാനാര്‍ഥികളായി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി.
ഈ ആരോപണം തെറ്റായിരുന്നെങ്കില്‍ അവര്‍ക്ക് അവിടെ മറുപടി പറയാമായിരുന്നു. ശ്വേതയ്ക്ക് ദുരുദ്ദേശമാണ്. അന്‍സിബക്കെതിരെ അവര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഉഷ ഹസീന പറഞ്ഞു.അദാനിയുടെ പതിനഞ്ച് കോടി രൂപ സംഘടനക്ക് കിട്ടാനിരിക്കുകയാണെന്ന് ബിജെപി നേതാവായ പത്മജ എസ് മേനോന്‍ പറഞ്ഞു. ശ്വേത ഇടപെട്ട് പണം കിട്ടുമെന്നാണ് അവര്‍ പറഞ്ഞത്.
കോര്‍പ്പറേറ്റുകളുടെ പതിനഞ്ച് കോടി സംഘടനക്ക് വേണ്ട. അമ്മയില്‍ അംഗമല്ലാത്ത ബിജെപി നേതാവ് ഇക്കാര്യം എങ്ങനെ പറയുന്നുവെന്നും മാല പാര്‍വതി ചോദിച്ചു. അമ്മയില്‍ നടന്നത് നടി അൻസിബ ഹസനെ വർഗീയവാദിയും ജിഹാദിയുമാക്കി ഓടിക്കാനുള്ള ശ്രമമാണെന്നായിരുന്നു മാലാ പാർവതിയുടെ ആരോപണം. ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയിലുടെ പതനം സാമ്പത്തിക ക്രമക്കേടിന്റെ പേരിലായിരുന്നുവെന്ന് അൻസിബ പറഞ്ഞു.
നടി ഉഷ ഹസീനയും ശ്വേതക്കെതിരെ രംഗത്തെത്തിയിരുന്നു. ഉഷ ഹസീന, അൻസിബ ഹസൻ, മാലാ പാർവതി, മായ വിശ്വനാഥ് എന്നിവർ സംയുക്തമായി കൊച്ചിയില്‍ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ശ്വേതയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. നടനും എംഎല്‍എയുമായ രമേശ് പിഷാരടിയും ശ്വേതയും തമ്മിലുള്ള ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ സംഭാഷണത്തിലെ ആരോപണങ്ങള്‍ക്ക് നടിമാർ അക്കമിട്ട് മറുപടി നല്‍കിുകയും ചെയ്തു.
SUMMARY: “Baburaj said two crore rupees were received from the BJP”: Actresses clarify stance on AMMA dispute
















