തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി സതീശനും മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ക്കുമുള്ള ഔദ്യോഗിക വസതികള്‍ അനുവദിച്ച് ഉത്തരവിറങ്ങി. ഗവർണറുടെ ഉത്തരവിൻപ്രകാരം സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസർ ഹരി കൃഷ്ണൻ എം.എസ്. ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രി വി. ഡി. സതീശന് നന്ദൻകോട്ടെ ‘ക്ലിഫ് ഹൗസ്’ ഔദ്യോഗിക വസതിയായി അനുവദിച്ചു.
മറ്റ് മന്ത്രിമാരായ രമേശ് ചെന്നിത്തല (പമ്പ), സണ്ണി ജോസഫ് (അശോക), കെ.എ. തുളസി (പ്രശാന്ത്), എൻ. ഷംസുദ്ദീൻ (നെസ്റ്റ്), കെ.എം. ഷാജി (പൗർണമി), മോൻസ് ജോസഫ് (പെരിയാർ), ഷിബു ബേബി ജോണ്‍ (എസ്സെൻഡീൻ) എന്നിവർക്ക് ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ വിവിധ ബംഗ്ലാവുകളാണ് ലഭിച്ചിരിക്കുന്നത്. ചെന്നിത്തലയ്ക്കും മുരളീധരനും അവര്‍ ആവശ്യപ്പെട്ട വസതികള്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്.
കെ.മുരളീധരൻ- സാനഡു, വഴുതക്കാട്, പി.കെ. കുഞ്ഞാലിക്കുട്ടി- ലിന്ദഹേഴ്സ്റ്റ്, ദേവസ്വം ബോർഡ് ജംഗ്ഷൻ, നന്ദൻകോട്, എ.പി. അനില്‍കുമാർ- കാവേരി, പാളയം, പി.സി വിഷ്ണുനാഥ്- നിള, പാളയം,റോജി എം. ജോണ്‍- ഗ്രേസ്, പാളയം,ടി. സിദ്ദിഖ്- ഗംഗ, കന്‍റോണ്‍മെന്‍റ് ഹൗസ് കോമ്പൗണ്ട്, പാളയം, എം. ലിജു- അജന്ത, കേരള ലോക് ഭവന് എതിർവശം, ബിന്ദു കൃഷ്ണ- തൈക്കാട് ഹൗസ്, വഴുതക്കാട്, ഒ.ജെ. ജനീഷ്- മൻമോഹൻ ബംഗ്ലാവ്, വെള്ളയമ്പലം, വി.ഇ. അബ്ദുള്‍ ഗഫൂർ- കവടിയാർ ഹൗസ്, വെള്ളയമ്പലം,പി.കെ. ബഷീർ- ഉഷസ്, നന്ദൻകോട്, സി.പി. ജോണ്‍- റോസ് ഹൗസ്, വഴുതക്കാട് എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാരുടെ വസതികള്‍.
അതേസമയം, മന്ത്രി അനൂപ് ജേക്കബിന് തിരുവനന്തപുരം നഗരപരിധിക്കുള്ളില്‍ പ്രതിമാസ വാടക അടിസ്ഥാനത്തില്‍ അനുയോജ്യമായ ഒരു സ്വകാര്യ കെട്ടിടം ഔദ്യോഗിക വസതിയായി കണ്ടെത്താൻ ടൂറിസം ഡയറക്ടർക്ക് ഉത്തരവില്‍ നിർദ്ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ ഓഫീസുമായി ആലോചിച്ചായിരിക്കും ഇതില്‍ അന്തിമ തീരുമാനമെടുക്കുക.
SUMMARY: Chennithala gets Pamba, K. Muraleedharan gets Xanadu; Orders issued allocating official residences to ministers
















