ന്യൂഡൽഹി: ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗറിൽ റീൽസെടുക്കാൻ വാട്ടർ ടാങ്കിന് മുകളിൽ കയറി കുടുങ്ങിയ രണ്ട് കുട്ടികളെ വ്യോമസേന സുരക്ഷിതമായി താഴെയിറക്കി. ഏകദേശം 16 മണിക്കൂറോളം കുടുങ്ങിയ ശേഷം, വ്യോമസേനയുടെ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ഞായറാഴ്ച രാവിലെ നടന്ന രക്ഷാപ്രവർത്തനത്തില്‍ ഇരുവരെയും രക്ഷപ്പെടുത്തിയത്. കാൻഷിറാം റെസിഡൻഷ്യൽ കോളനിയിലാണ് ശനിയാഴ്ച അഞ്ച് കുട്ടികൾ റീലുകൾ നിർമ്മിക്കാൻ ഉയരമുള്ള വാട്ടർ ടാങ്കിൽ കയറിയത്. വാട്ടർ ടാങ്കിന്റെ ഗോവണി തകർന്നതിനാൽ കുട്ടികൾ കുടുങ്ങി പോകുകയായിരുന്നു.
ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) വാഹനങ്ങൾക്ക് സ്ഥലത്തേക്ക് പ്രവേശിക്കാൻ ഒരു ബദൽ റോഡ് നിർമ്മിക്കാൻ അധികൃതർ ആദ്യം ശ്രമിച്ചിരുന്നു. എന്നിരുന്നാലും, പുലർച്ചെ 3:00 മണിയോടെ മഴ ആരംഭിച്ചതിനാൽ ജോലി തടസ്സപ്പെട്ടു, തുടർന്ന് സൈനിക ഹെലികോപ്റ്ററിന്റെ സഹായം തേടി. സംസ്ഥാന അധികൃതരുടെ അഭ്യർഥനയെത്തുടർന്ന് സെൻട്രൽ എയർ കമാൻഡിൽ (സിഎസി) നിന്നുള്ള ഒരു ഐഎഎഫ് എംഐ -17 വി 5 ഹെലികോപ്റ്റർ വിന്യസിച്ചു. പുലർച്ചെ 5:20 ഓടെ വിമാനം കാൻഷിറാം അവാസി കോളനിയിലെത്തി, ഏകദേശം 15 മിനിറ്റ് നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിലൂടെ കുട്ടികളെ സേഫ് ആക്കി. തുടർന്ന് രണ്ടുപേരെയുംയും ഗോരഖ്പൂരിലേക്ക് വിമാനമാർഗം കൊണ്ടുപോയി.
On a request from state government authorities, an IAF Mi 17 V5 of Central Air Command (CAC) was deployed to rescue two stranded children, who were stuck on top of a water tank in Sidharth Nagar in Gorakhpur, Uttar Pradesh. The children were stranded in the night as the ladder of… pic.twitter.com/dZ2D4shbQS
— CAC, IAF (@CAC_CPRO) May 3, 2026
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അഞ്ചു പേർ അടങ്ങുന്ന കുട്ടികളുടെ സംഘം കെട്ടിടത്തിൽ കയറിയത്. മുകളിലേക്ക് പോകാനുള്ള ശ്രമത്തിനിടെ ടാങ്കിന്റെ ഗോവണി പൊട്ടി. ഇതോടെ മൂന്നുപേർ താഴേയ്ക്ക് വീണു. അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. ശേഷിക്കുന്ന രണ്ട് പേരായ പവൻ, കല്ലു എന്നിവർ ടാങ്കിന് മുകളിൽ കുടുങ്ങി. സിദ്ധാർത്ഥ് എന്ന കുട്ടിയാണ് മരിച്ചത്. ഷാനി, ഗോലു എന്നീ രണ്ട് പേർ മാധവ് പ്രസാദ് ത്രിപാഠി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്, ഇവർ അപകടനില തരണം ചെയ്തതായി റിപ്പോർട്ടുണ്ട്.
SUMMARY: Climbed on top of water tank to retrieve reels; trapped for 16 hours, finally rescued by Air Force







