ബെംഗളൂരു: മൈസൂരു ജില്ലയിലെ കെ.ആർ. നഗർ, പെരിയപട്ടണ താലൂക്കുകളിൽ കാവേരി നദിയിൽ ഞായറാഴ്ച വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു .. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടും. മൈസൂരു കെ.ആർ. നഗര അർക്കേശ്വര ക്ഷേത്രത്തിന് സമീപം കാവേരി നദിയിൽ രണ്ടു കുട്ടികളടക്കം ആറുപേരാണ് മുങ്ങി മരിച്ചത്. ഉറുസ് നേർച്ചയിൽ പങ്കെടുത്ത് മടങ്ങിയ 20-അംഗ സംഘത്തിലെ ആറുപേരാണ് മുങ്ങിമരിച്ചത്.
വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. ഉദയഗിരി സ്വശേദിയായ ഉമ്മർ (ഏഴ്), ബന്നൂർ സ്വശേദി നേഹാൻ (20), ഊട്ടി സ്വദേശി സയ്യിദ് ഫാ ത്തിമ (38), ബെംഗളൂരു സ്വദേശികളായ ആഫിയ (20), ഹൈമ (13), യാസീൻ (28) എന്നിവരാണ് മരിച്ചത്. രണ്ടുപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. നദിയിൽ നീന്താനിറങ്ങിയവരാണ് മരിച്ചത്.
മറ്റൊരു സംഭവത്തില്‍ തടാകത്തിൽ മീൻ പിടിക്കാൻ പോയ രണ്ട് എസ്റ്റേറ്റ് തൊഴിലാളികളും മരിച്ചു. പെരിയപട്ടണ താലൂക്കിലെ റാണിഗട്ടെയിലെ കാവേരി നദിയിൽ മീൻ പിടിക്കാൻ പോയ ഗണേഷ് (22), ഇമ്രാൻ (28) എന്നിവരാണ് മുങ്ങി മരിച്ചത്. ചുഴിയിൽ അകപ്പെട്ടാണ് മരണം. സംഭവത്തില്‍ ബൈലക്കുപ്പെ പോലീസ് കേസെടുത്തു.
മരിച്ചവർക്ക് അഞ്ച് ലക്ഷവും പരുക്കേറ്റവർക്ക് 50,000 രൂപയും സർക്കാർ ധനസഹാ യം പ്രഖ്യാപിച്ചു.
SUMMARY: Eight people drown in Cauvery river in two separate incidents in Mysuru














