മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി അഴിമതി അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിക്കും

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയിലെ (മുഡ) ബദൽ സൈറ്റ് അഴിമതിയെക്കുറിച്ച് അന്വേഷണ കമ്മീഷൻ രൂപീകരിക്കാൻ കർണാടക സർക്കാർ ഉത്തരവിട്ടു. ഹൈക്കോടതി ജഡ്ജി (റിട്ട) ജസ്റ്റിസ് പി. എൻ ദേശായിയാണ് ഏകാംഗ കമ്മീഷനെ നയിക്കുക. ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി കമ്മീഷൻ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം.

ആവശ്യമായ രേഖകളും വിവരങ്ങളും ജസ്റ്റിസ് ദേശായിക്ക് നൽകി ബന്ധപ്പെട്ട വകുപ്പുകളും മുഡ ഉദ്യോഗസ്ഥരും അന്വേഷണവുമായി സഹകരിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. മുഡയുടെ കീഴിലുള്ള 50: 50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യക്കും കുടുംബത്തിനും എതിരെ അഴിമതി ആരോപണം ഉയര്‍ന്നത്. വികസനത്തിനായി ഭൂമി വിട്ടുനല്‍കുന്ന വ്യക്തികള്‍ക്കു പകരം ഭൂമി മറ്റൊരിടത്തു നൽകുന്ന പദ്ധതിയാണിത്.

മുഖ്യമന്ത്രിയുടെ ഭാര്യ പാര്‍വതിയുടെ പേരില്‍ മൈസൂരു ഔട്ടര്‍ റിങ് റോഡിലുള്ള കേസരയിലെ ഭൂമി പദ്ധതി പ്രകാരം ലേഔട്ട് വികസിപ്പിക്കാന്‍ മൈസൂരു നഗരവികസന അതോറിറ്റിക്കു നല്കിയിരുന്നു. പാര്‍വതി നല്കിയ ഭൂമിയില്‍ ദേവന്നൂര്‍ ലേഔട്ട് വികസിപ്പിച്ച മുഡ, ഭൂമിയുടെ മൂല്യം താരതമ്യേന കൂടുതലുള്ള വിജയ നഗറില്‍ അവര്‍ക്കു 38,284 ചതുരശ്ര അടി പകരം നല്കി. ഇതുവഴി മുഡയ്‌ക്കും കര്‍ണാടക സര്‍ക്കാരിനും നാലായിരം കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. സംഭവത്തില്‍ സിദ്ധരാമയ്യ, ഭാര്യ പാര്‍വതി, ഭാര്യാ സഹോദരന്‍ മല്ലികാര്‍ജുന്‍ സ്വാമി ഉള്‍പ്പടെ ഒമ്പതു പേര്‍ക്കെതിരെ പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്.

TAGS: KARNATAKA | MUDA | SCAM
SUMMARY: Karnataka govt forms inquiry commission into MUDA scam

LEAVE A REPLY

Please enter your comment!
Please enter your name here