ചരിത്രകാരൻ കെ.എൻ. പണിക്കര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ചരിത്രകാരനും മാർക്സിയൻ ചിന്തകനുമായ കെ.എൻ. പണിക്കർ (89) അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. വലതുപക്ഷ അജണ്ടകള്‍ക്കെതിരെ നിരന്തരം എഴുതിയ കെ എന്‍ പണിക്കര്‍ പലപ്പോഴും കടുത്ത വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. നവതി ആഘോഷിക്കാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ ജവഹർ നഗറിലെ വീട്ടില്‍ പൊതുദർശനം ഉണ്ടാകും.

തുടർന്ന് വൈകീട്ട് നാലുമണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കാരം നടക്കും. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറായിരുന്നു അദ്ദേഹം. ഡല്‍ഹി ജവഹർലാല്‍ നെഹ്‌റു സർവ്വകലാശാലയില്‍ ചരിത്ര വിഭാഗം അധ്യാപകനായും സ്കൂള്‍ ഓഫ് സോഷ്യല്‍ സയൻസിന്റെ ഡീനായും ദീർഘകാലം സേവനമനുഷ്ഠിച്ചു. നിരവധി വിദേശ സർവ്വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2017-ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി അദ്ദേഹത്തെ ആദരിച്ചു. 1936-ല്‍ ഗുരുവായൂർ തൈക്കാട് കണ്ടിയൂർ വീട്ടില്‍ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടെയും പത്താമത്തെ മകനായാണ് ജനനം. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ ബിരുദ പഠനത്തിന് ശേഷം രാജസ്ഥാൻ സർവ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും പിഎച്ച്‌ഡിയും കരസ്ഥമാക്കി.

SUMMARY: Historian K.N. Panicker passes away

LEAVE A REPLY

Please enter your comment!
Please enter your name here