ടെൽ അവീവിൽ ഇറാന്റെ അതിരൂക്ഷ മിസൈല്‍ ആക്രമണം; വൻ നാശനഷ്ടം, നിരവധിപ്പേർക്ക് പരുക്ക്

 

ടെൽ അവീവ്: ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാന്റെ അതിരൂക്ഷ മിസൈൽ ആക്രമണം. അഞ്ചോളം സ്ഥലങ്ങളിൽ മിസൈൽ പതിച്ചു. ഇസ്രയേലിലെ സൊറോക്ക മെഡിക്കൽ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. അയൺ ഡോമിന് മിസൈലുകളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ബഹുനില കെട്ടിടങ്ങളിലാണ് മിസൈൽ പതിച്ചത്. തെക്കൻ ഇസ്രയേലിലെ സൊറോക്ക മെഡിക്കൽ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

ഇസ്രയേൽ-ഇറാൻ സംഘർഷം തുടങ്ങിയതിന് ശേഷം ടെൽ അവീവിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇരുപതോളം മിസൈലുകളാണ് ഇറാൻ ടെൽഅവീവിലേക്ക് അയച്ചിരുന്നത്. രാവിലെ 9.45ഓടെയായിരുന്നു ആക്രമണം. പല മിസൈലുകളെ അയൺഡോം പ്രതിരോധിച്ചെങ്കിലും നാല് മിസൈലുകൾ അയൺ ഡോം ഭേദിത്ത് ഇസ്രയേലിൽ പതിച്ചു.

അതേസമയം നിരുപാധികം കീഴടങ്ങാനുള്ള അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ആവശ്യം ഇറാൻ തള്ളി. സൈനിക നടപടിക്കിറങ്ങിയാൽ അപരിഹാര്യമായ നാശനഷ്ടം നേരിടേണ്ടിവരുമെന്ന്‌ പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖാം‌നഇ അമേരിക്കക്ക്‌ മുന്നറിയിപ്പ്‌ നൽകി. അടിച്ചേൽപ്പിക്കുന്ന യുദ്ധമോ സമാധാനമോ ഇറാൻ അംഗീകരിക്കില്ലെന്നും അദ്ദേഹം ഔദ്യോഗിക ടെലിവിഷനിലൂടെ വ്യക്തമാക്കി.

ഇറാനുമേൽ ഇസ്രയേൽ തുടക്കമിട്ട ആക്രമണത്തെ തുടർന്നുള്ള സംഘർഷം ഒരാഴ്‌ചയിലേക്കെത്തവെ ഇരുരാജ്യങ്ങളിലും മിസൈൽവർഷം തുടരുകയാണ്‌. ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കവിഞ്ഞു. ഇസ്രയേലിൽ 24 പേർ കൊല്ലപ്പെട്ടതായാണ്‌ സ്ഥിരീകരിച്ച റിപ്പോർട്ട്‌. ഇറാനിലെ സെൻട്രിഫ്യൂജ് ഉൽപ്പാദനവും ആയുധസൗകര്യങ്ങളും ഉൾപ്പെടെ 40 സ്ഥലങ്ങൾ ബുധനാഴ്‌ച ആക്രമിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു.

SUMMARY: Iran’s massive missile attack on Tel Aviv; Massive damage, several injured

LEAVE A REPLY

Please enter your comment!
Please enter your name here