ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കർണാടകയിലെ നാല് ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത നടത്തിയ പരിശോധനയിൽ 28.76 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടെത്തി. ഉദ്യോഗസ്ഥരുടേയും അവരുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുമായി ബന്ധപ്പെട്ട 29 സ്ഥലങ്ങളിൽ ലോകായുക്ത ഉദ്യോഗസ്ഥർ ഒരേസമയത്താണ് പരിശോധന നടത്തിയത്.
കർണാടക റസിഡൻഷ്യൽ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റി സൂപ്രണ്ടിങ് എൻജിനിയർ എച്ച്.എം. ജനാർദന, ബെസ്കോം അസി. എക്സിക്യൂ ട്ടീവ് എൻജിനിയർ ആർ.എച്ച്. അർജുൻ, ധാർവാഡിലെ ലാൻഡ് റെക്കോർഡ്സ് അസി. ഡയറക്ടറുടെ ഓഫീസിലെ സർവേയർ സോമലിംഗപ്പ, പൊതുമരാമത്ത് വകുപ്പ് സ്റ്റേറ്റ് ഹൈവേ ഡിവലപ്മെൻ്റ് പ്രോജക്ട് ഡയറക്ടർ ചീഫ് എൻജിനിയർ പുരുഷോത്തം ദാസ് ഹെഗ്ഡെ എന്നിവരുടെ വീടുകളിലും സ്ഥലങ്ങളിലുമാണ് പരിശോധന നടന്നത്.
പരിശോധനകളിൽ ആകെ 28.76 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടത്തിയതായി ലോകായുക്ത ഉദ്യോഗസ്ഥർ അറിയിച്ചു. കർണാടക ഹൈവേ ഡവലപ്മെന്റ് പദ്ധതി പ്രോജക്ട് ഡയറക്ടർ പുരുഷോത്തം ദാസ് ഹെഗ്ഡെയിൽ നിന്നു മാത്രം 11.29 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. ഒരു സ്ഥലം, രണ്ട് വീടുകൾ, രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 11 ഏക്കർ കൃഷിഭൂമി, 44.23 ലക്ഷം രൂപ, 60.79 ലക്ഷം രൂപ വിലമതിക്കു ന്ന സ്വർണം, വെള്ളി ആഭരണങ്ങൾ, 27 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം എന്നിവയാണ് അദ്ദേഹത്തിൻ്റെ ആസ്തികൾ. ജനാർദനയുടെ സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചെടുത്തു. ജനാർദനയുടെ സുഹൃ ത്ത് സുജയ് ഷെട്ടിയുടെ ഫ്ലാറ്റിൽ നിന്ന് 1.70 കോടി രൂപ പിടിച്ചെടുത്തു.
SUMMARY: Lokayukta raids residences of 4 senior officials; assets worth Rs 23.76 crore found















