പാലക്കാട്: പാലക്കാട് സിപിഐഎമ്മില്‍ ജില്ലാ നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്ന് മുപ്പതോളം പാർട്ടി അംഗങ്ങള്‍ രാജിവെച്ചു. ഏരിയാ കമ്മിറ്റി അംഗമായിരുന്ന അബ്ദുല്‍ ഷുക്കൂറിനെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് നാല് ബ്രാഞ്ച് കമ്മിറ്റികളില്‍ നിന്നായി 24 പേർ ഉള്‍പ്പെടെയുള്ളവർ പാർട്ടി വിട്ടത്. ഏരിയാ കമ്മിറ്റി യോഗത്തില്‍ വെച്ച് ജില്ലാ സെക്രട്ടറി അബ്ദുല്‍ ഷുക്കൂറിനെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും, അർഹമായ പരിഗണന നല്‍കാതെ തരംതാഴ്ത്തിയെന്നുമാണ് രാജിവെച്ചവരുടെ പ്രധാന ആരോപണം.
ജില്ലാ സെക്രട്ടറിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ഈ കൂട്ടരാജിയെന്നും ഇവർ വ്യക്തമാക്കി. പാർട്ടി വിട്ടവർ ഈ മാസം അവസാനത്തോടെ പാലക്കാട് വിമത കണ്‍വെൻഷൻ വിളിച്ചുചേർക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഉത്തര മലബാറില്‍ നിന്നുള്ള ഒരു ജനപ്രതിനിധിയുടെ നേതൃത്വത്തിലായിരിക്കും ഈ സമ്മേളനം നടക്കുകയെന്നാണ് സൂചന. നേരത്തെ പി.കെ. ശശിയുടെ നേതൃത്വത്തില്‍ നടന്നതിന് സമാനമായ നീക്കങ്ങള്‍ പാലക്കാട്ടെ പാർട്ടിയില്‍ വീണ്ടും സജീവമാകുന്നത് നേതൃത്വത്തിന് വലിയ തലവേദനയാകുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അതൃപ്തർ കണ്‍വെൻഷന്റെ ഭാഗമാകുമെന്നാണ് വിമതർ അവകാശപ്പെടുന്നത്.
SUMMARY: Mass resignations in Palakkad CPI(M)















