ബെംഗളൂരു: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്നൗവിന് ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാത്തതിനാൽ 20 ഓവറിൽ 146 റൺസെടുക്കുവാനേ കഴിഞ്ഞിരുന്നുള്ളൂ. 147 റൺസ് വിജയലക്ഷ്യം പിന്തുടർന്നെത്തിയ റോയൽ ചലഞ്ചേഴ്സ് 15 ഓവറിൽ ലക്ഷ്യം മറികടന്നു. 15.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് ആർസിബി അടിച്ചെടുത്തത്.
34 പന്തില്‍ 49 റണ്‍സ് നേടിയ വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗവിനെ നാല് വിക്കറ്റ് വീഴ്ത്തിയ റാസിക് സലാം ദര്‍, മൂന്ന് പേരെ പുറത്താക്കിയ ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് തകര്‍ത്തത്. ക്രുനാല്‍ പാണ്ഡ്യക്ക് രണ്ട് വിക്കറ്റുണ്ട്.
ലക്‌നൗവിനെ തകർത്തതോടെ പോയിൻ്റ് പട്ടികയിൽ ഒന്നാമതായി ഇടം പിടിച്ചിരിക്കുകയാണ് ആർസിബി. 28 പന്തിൽ നിന്നും 39 റൺസ് നേടിയ മുകുൾ ചൗധരിയാണ് എൽഎസ്ജിയുടെ ടോപ് സ്കോറർ. മുകുൾ ചൗധരിക്കു പുറമേ 32 പന്തിൽ നിന്നും 40 റൺസ് നേടിയ മിച്ചൽ മാർഷും, 24 പന്തിൽ നിന്ന് 38 റൺസ് നേടിയ ബദോനിയും മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. അവസാന ഓവറിൽ തുടരെ വിക്കറ്റുകൾ നഷ്ടമായതാണ് എൽഎസ്ജിയുടെ പരാജയത്തിന് കാരണമായത്.
SUMMARY: RCB top the points table after beating Lucknow by five wickets
















