ബെംഗളൂരു: കർണാടകയിലെ രണ്ടാംഘട്ട മന്ത്രിസഭാ വികസനത്തെക്കുറിച്ചു മുഖ്യമന്ത്രി ശിവകുമാറും സിദ്ധരാമയ്യയും ഇന്നലെ ഡൽഹിയിൽ രാഹുൽഗാന്ധിയുമായി പ്രാഥമിക ചർച്ച നടത്തി. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാല്‍, കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയുമായും ഇരുവരും ചർച്ച നടത്തി. രാഹുൽഗാന്ധിയെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് നേതാക്കൾ കണ്ടത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ബെംഗളൂരുവിലായതിനാൽ, ഹൈക്കമാൻഡുമായുള്ള വിശദമായ ചർച്ച ഒരാഴ്ചത്തേക്കു നീട്ടി വച്ചതായി പിസിസി അധ്യക്ഷൻ ബി.കെ.ഹരിപ്രസാദ് ഡൽഹിയിൽ പറഞ്ഞു.
ജൂൺ മൂന്നിനാണ് ഡി.കെ. ശിവകുമാർ മന്ത്രിസഭ അധികാരമേറ്റത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുമുൾപ്പെടെ 14 പേരാണ് അന്ന് സത്യപ്രതിജ്ഞ ചെയ്തത്. 34 പേർക്കുവരെ കർണാടകമന്ത്രിസഭയിൽ അംഗങ്ങളാകാം. രണ്ടാം ഘട്ടത്തിൽ 15 മന്ത്രിമാരെ കൂടി ഉൾപ്പെടുത്താനാണു സാധ്യത. ന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ട നേതാക്കളുടെ പേരുകളടങ്ങിയ പട്ടിക ശിവകുമാറും സിദ്ധരാമയ്യയും വെവ്വേറെയായി രാഹുലിനും സുർജേവാലയ്ക്കും നൽകിയെന്നാണ് സൂചന.
SUMMARY: Second phase of cabinet expansion; Shivakumar and Siddaramaiah meet high command
















