തിരുവനന്തപുരം: നിരന്തരം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിയമസഭാ അംഗത്വം റദ്ദാക്കണമെന്ന ആവശ്യത്തില്‍ നിയമസഭയുടെ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി ഇന്നു തീരുമാനം കൈക്കൊള്ളും. ഡി കെ മുരളി നൽകിയ പരാതിയാണ് പ്രിവിലേജ് കമ്മിറ്റി പരിഗണിക്കുന്നത്. ഒന്നിലേറെ ബലാത്സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എം എല്‍ എയെ അയോഗ്യനാക്കണമോ എന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനമാണ് ഇന്നുണ്ടാവുക. ഡി കെ മുരളിയുടെയും രാഹുലിന്റെയും വാദങ്ങൾ കേട്ട ശേഷമായിരിക്കും കമ്മിറ്റി തീരുമാനത്തിൽ എത്തുക. രാഹുലിൻ്റെ ഭാഗം കൂടികേട്ടാകും കമ്മിറ്റിതീരുമാനമെടുക്കുക. നടപടി ക്രമങ്ങൾ സങ്കീർണ്ണമായതിനാൽ ഈ സഭ സമ്മേളനം തീരും മുമ്പ് തീരുമാനം എടുക്കാൻ സാധ്യത കുറവാണ്.
രാഹുലിനെ കോണ്‍ഗ്രസ് പുറത്താക്കിയെങ്കിലും എം എല്‍ എ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ല. പുറത്താക്കിയ ആളോട് രാജിവയക്കാന്‍ ആവശ്യപ്പെടാന്‍ കഴിയില്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. പുറത്താക്കിയെങ്കിലും രാഹുലിനെ പിന്തുണക്കുന്ന വലിയ വിഭാഗം ഇപ്പോഴും പാര്‍ട്ടിയിലുണ്ട്. ഈ സാഹചര്യത്തില്‍ രാഹുലിനെ അയോഗ്യനാക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ് ആശങ്കയിലാണ്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നീക്കമുണ്ടായാല്‍ രാഷ്ട്രീയ തീരുമാനമെടുക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
അതേസമയം സമാന കേസുകളില്‍ നേരത്തെ അറസ്റ്റിലായ മറ്റ് എം എല്‍ എമാരുടെ കാര്യം അടക്കം ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. രാഹുല്‍ എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന് സി പി എം ആവശ്യപ്പെടുമ്പോഴും കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
SUMMARY: Today is a crucial day for Rahul Mangkootatil; Ethics Committee decision today















