ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിന്‍റെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സെംഗാറിന്‍റെ ശിക്ഷ മരവിപ്പിച്ച നടപടി ശരിയല്ലെന്ന് നിരീക്ഷിച്ച കോടതി, ഈ വിഷയത്തില്‍ വീണ്ടും വാദം കേള്‍ക്കാൻ ഹൈക്കോടതിക്ക് നിർദേശം നല്‍കി.
പോക്സോ നിയമപ്രകാരം കുറ്റാരോപിതനായ ഒരു എംഎല്‍എയെ പൊതുപ്രവർത്തകനായി കണക്കാക്കാൻ സാധിക്കുമോ എന്ന കാര്യത്തിലും പുനപരിശോധന വേണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2017ലാണ് ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെൻഗാറിനെതിരെ ലൈംഗികാതിക്രമ ആരോപണമുയരുന്നത്. സെൻഗാറിന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കുമ്പോള്‍ തന്നെ കേസിന്റെ മെറിറ്റിനെക്കുറിച്ച് തങ്ങള്‍ യാതൊരു അഭിപ്രായവും പ്രകടിപ്പിക്കുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
സെൻഗാറിന് ജാമ്യം അനുവദിച്ചപ്പോള്‍ ഹൈക്കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയത് പോക്സോ നിയമത്തിലെ സെഷൻ 5 സി, ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെഷൻ 372 എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ ഇതില്‍ നിലനില്‍ക്കില്ലെന്നാണ്. ഈ നിയമങ്ങള്‍ പ്രകാരം ഒരു എംഎല്‍എയെ പൊതുസേവകൻ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാവില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ മരവിപ്പിച്ചത്.
SUMMARY: Unnao rape case: Supreme Court quashes order suspending Kuldeep Singh Sengar’s sentence
















