പ്രകൃതി വിരുദ്ധ പീഡനം; സൂരജ് രേവണ്ണക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: പ്രകൃതിവിരുദ്ധ പീഡനക്കേസിൽ ജെഡിഎസ് എംഎൽസി സൂരജ് രേവണ്ണക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ജെഡിഎസ് പ്രവർത്തകനായ 27-കാരനാണ് സൂരജിനെതിരെ പീഡന ആരോപണം ഉന്നയിച്ചത്. ഹാസൻ ഗന്നികഡയിലുള്ള ഫാം ഹൗസിൽ വെച്ച് ജൂൺ 16-ന് നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും അടുത്ത തവണ കൂടതൽ നന്നാകുമെന്ന് ഇരയോട് സൂരജ് പറഞ്ഞതായും പോലീസ് വെളിപ്പെടുത്തി. മുൻ എം.പിയും ലൈംഗികാതിക്രമ കേസിൽ പ്രതിയുമായ പ്രജ്വൽ രേവണ്ണയുടെ സഹോദരനും രേവണ്ണയുടെ മൂത്ത മകനുമാണ് സൂരജ്.

സൂരജിന്റെ ക്ഷണപ്രകാരമാണ് ജെഡിഎസ് പ്രവർത്തകൻ ഫാം ഹൗസിൽ എത്തിയത്. സൂരജിന്റെ മുറിയിലെത്തിയ പ്രവർത്തകനെ സൂരജ് കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു. ഭയന്ന് വിറച്ചുപോയതിനാൽ തനിക്ക് ശക്തമായി പ്രതികരിക്കാൻ സാധിച്ചില്ലെന്നാണ് 27-കാരൻ പരാതിയിൽ പറഞ്ഞത്. നിർത്താൻ താൻ സൂരജിനോട് ആവശ്യപ്പെട്ടപ്പോൾ താൻ രാഷ്ട്രീയസ്വാധീനമുള്ളയാളാണെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും ഇര പറഞ്ഞു.

സഹകരിച്ചാൽ തനിക്ക് മികച്ച ഭാവിയുണ്ടാകുമെന്ന് സൂരജ് വാഗ്ദാനം ചെയ്തുവെന്നും ഇരയായ യുവാവ് പോലീസിനോട് പറഞ്ഞു. തുടർന്ന് യുവാവിനെ വലിച്ചിഴച്ച് കിടപ്പുമുറിയിൽ എത്തിക്കുകയും ഇവിടെ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാകുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

തന്നെ അനുസരിക്കുകയും താൻ വിളിക്കുമ്പോഴെല്ലാം വരികയും ചെയ്താൽ ശോഭനമായ രാഷ്ട്രീയഭാവിയുണ്ടാകുമെന്നും സൂരജ് വാഗ്ദാനം ചെയ്തു. നന്നായി സഹകരിക്കാത്തതിന് തന്നോട് മാപ്പ് പറയാനും വീട്ടിലെത്തിയാൽ മെസേജ് അയക്കണമെന്നും സൂരജ് യുവാവിനോട് പറഞ്ഞു. അതേസമയം തന്റെ മേൽ ചുമത്തപ്പെട്ട കുറ്റം അടിസ്ഥാനരഹിതമാണെന്ന് സൂരജ് രേവണ്ണ ആരോപിച്ചു.

TAGS: KARNATAKA| SOORAJ REVANNA
SUMMARY: Police reveals more details against sooraj revanna

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തൃശൂരില്‍ പന്ത്രണ്ടുകാരന് എച്ച്‌1 എന്‍ 1 സ്ഥിരീകരിച്ചു

തൃശൂർ: തൃശൂരില്‍ പന്ത്രണ്ടുകാരന് എച്ച്‌1 എന്‍ 1 സ്ഥിരീകരിച്ചു. വെള്ളിക്കുളങ്ങര സ്വദേശിയായ...

അധ്യായം 36 📖 സംഘടനകൾക്കൊപ്പം

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1891...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 2 പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: തിരുവനന്തപുരത്ത് പിണറായി വിജയന്റെ വസതിയില്‍ പരിശോധന നടത്തി മടങ്ങിയ എൻഫോഴ്‌സ്‌മെന്റ്...

ശബരിമല നെയ്യ് ക്രമക്കേട്; 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമലയില്‍ മില്‍മ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ 10 ദിവസത്തിനകം...

തൃശൂരില്‍ പന്ത്രണ്ടുകാരന് എച്ച്‌1 എന്‍ 1 സ്ഥിരീകരിച്ചു

തൃശൂർ: തൃശൂരില്‍ പന്ത്രണ്ടുകാരന് എച്ച്‌1 എന്‍ 1 സ്ഥിരീകരിച്ചു. വെള്ളിക്കുളങ്ങര സ്വദേശിയായ...

അധ്യായം 36 📖 സംഘടനകൾക്കൊപ്പം

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1891...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 2 പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: തിരുവനന്തപുരത്ത് പിണറായി വിജയന്റെ വസതിയില്‍ പരിശോധന നടത്തി മടങ്ങിയ എൻഫോഴ്‌സ്‌മെന്റ്...

ശബരിമല നെയ്യ് ക്രമക്കേട്; 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമലയില്‍ മില്‍മ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ 10 ദിവസത്തിനകം...

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്നാട് ബജറ്റ് പ്രഖ്യാപനം

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട് ബജറ്റിലാണ്...

ജാലഹള്ളി ശ്രീറാം സമീക്ഷ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി

ബെംഗളൂരു: ജാലഹള്ളി ശ്രീറാം സമീക്ഷയുടെ നേതൃത്വത്തിൽ ജാലഹള്ളിയിൽ സംഘടിപ്പിച്ച നോർക്ക ബോധവൽക്കരണ...

പന്തീരങ്കാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പന്തീരങ്കാവ്: കോഴിക്കോട് പന്തീരങ്കാവ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു....

Related Articles

Popular Categories