മംഗളൂരു വിമാനത്താവളത്തിൽ ഇനി അന്താരാഷ്ട്ര ചരക്ക് വിമാന സർവീസുകളും

ബെംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ ഇനി അന്താരാഷ്ട്ര ചരക്ക് കയറ്റുമതിയും ഇറക്കുമതിയും നടക്കും. വിമാനത്താവളത്തിൽ നിന്ന് ആദ്യത്തെ അന്താരാഷ്ട്ര ചരക്കുവിമാനം IX 815 ശനിയാഴ്ച പറന്നുയർന്നു. അബുദാബിയിലേക്കുള്ള വിമാനത്തിൽ 2,522 കിലോഗ്രാം പഴങ്ങളും പച്ചക്കറികളുമാണ് ഉണ്ടായിരുന്നത്. കേരളത്തിലെയും കർണാടക തീരപ്രദേശങ്ങളിലെയും കയറ്റുമതിക്കാർക്ക് വൻ അവസരമാണ് ഇതോടെ ലഭിക്കുന്നത്.

വടക്കൻ കേരളത്തിലെ കൃഷിക്കാർക്കും, മത്സ്യവിപണനക്കാർക്കും, ടെക്സ്റ്റൈൽ തുടങ്ങിയ വ്യവസായങ്ങൾക്കുമെല്ലാം നേരിട്ട് ഗുണം ചെയ്യുന്നതായിരിക്കും മംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള ചരക്ക് കയറ്റുമതി-ഇറക്കുമതി സേവനങ്ങൾ. വടക്കൻ കേരളത്തിലെ ഉൽപ്പാദകർക്ക് ഗൾഫ് നാടുകളിലേക്കും മറ്റും ഇനി ചരക്കുകൾ എളുപ്പത്തിൽ എത്തിക്കാം. പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, കപ്പൽനിർമ്മാണ സാമഗ്രികൾ തുടങ്ങി, പ്രദേശത്തെ വ്യാവസായിക, കാർഷിക ഉൽപ്പങ്ങൾക്കെല്ലാം ആഗോള വിപണിയാണ് ഒരുങ്ങുക.

പാസഞ്ചർ വിമാനങ്ങളുടെ താഴ്ഭാഗത്തുള്ള അറകളിൽ ഈ ഉൽപ്പന്നങ്ങൾ ബെല്ലി കാർഗോ ആയി അയയ്ക്കും. ഇൻഡിഗോ, എയർ ഇന്ത്യാ എക്സ്പ്രസ് തുടങ്ങിയ വിമാന സർവ്വീസുകളിലൂടെ ദുബായ്, ദോഹ, ദമ്മാം, കുവൈറ്റ്, മസ്കറ്റ്, അബുദാബി, ബഹറൈൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളിൽ ബെല്ലി കാർഗോ ആയി ഉൽപ്പന്നങ്ങൾ അയക്കാം.

TAGS: KARNATAKA | MANGALORE AIRPORT
SUMMARY: Mangaluru airport launches international cargo terminal

LEAVE A REPLY

Please enter your comment!
Please enter your name here