ഹൈദരാബാദ്: തെലങ്കാനയിൽ ഭാരത് രാഷ്ട്ര സമിതി സർക്കാർ അധികാരത്തിലിരുന്നപ്പോൾ നടന്ന ഫോൺ ചോർത്തൽ കേസിൽ തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെ പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി) ചോദ്യം ചെയ്തു. ഞായറാഴ്ച റാവുവിന്റെ നന്ദി നഗറിലെ വീട്ടിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. സംഭവത്തിൽ ഭാരത് രാഷ്ട്ര സമിതി പാർട്ടി (ബി.ആർ.എസ്) പ്രസിഡന്റിനെയും എസ്.ഐ.ടി ചോദ്യം ചെയ്തു.
2024 മാർച്ച് 10 ന് തെലങ്കാനയിലെ പഞ്ചഗുട്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ഫോൺ ചോർത്തൽ കേസിലാണ് എസ്‌ഐടിയുടെ നടപടി. നിരവധി കുറ്റസമ്മത മൊഴികളിൽ കെ.സി.ആറിൻ്റെ പേര് ഉയർന്നുവന്നിരുന്നുവെന്ന് എസ്.ഐ.ടി വ്യക്തമാക്കി. ഫോൺ ചോർത്തൽ കേസില്‍ കെ.സി.ആറിൻ്റെ പങ്കിനെക്കുറിച്ച് രാധാകിഷൻ റാവു തൻ്റ കുറ്റസമ്മതത്തിൽ പരാമർശിച്ചതും കെസിആറിൻ്റെ പങ്കിനെ എസ്‌ഐടി ചൂണ്ടിക്കാട്ടി. പ്രഭാകർ റാവുവിൻ്റെ നിയമനത്തെക്കുറിച്ച് പരാമർശിക്കുന്നതിനിടെ ഭുജംഗ റാവു കെ.സി.ആറിൻ്റെ പേരും പരാമർശിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കേസിൽ നാലുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ നേതാക്കൾ, വ്യവസായികൾ, മാധ്യമ പ്രവർത്തകർ, നിയമ പാലകർ തുടങ്ങി നിരവധി പ്രമുഖരാണ് കേസിൽ ഉൾപ്പെട്ടതായി ആരോപിച്ചിട്ടുള്ളത്.
SUMMARY: Phone tapping case; SIT questions Chandrashekhar Rao
















