ടെൽ അവീവ്: തന്റെ ആരോഗ്യനിലയെക്കുറിച്ചും മരണത്തെക്കുറിച്ചും പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഡീപ് ഫേക്കാണെന്ന് കണ്ടെത്തല്‍. എക്സിന്റെ തന്നെ ചാറ്റ് ബോട്ടാണ് ഗ്രാക്കാണ് വീഡിയോ നൂറു ശതമാനവും എ ഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന് സ്ഥിരീകരിക്കുന്നത്.
ഇത് അത്യാധുനിക എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഡീപ് ഫേക്ക് വീഡിയോ ആണെന്നും ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും ഗ്രോക്ക് അവകാശപ്പെടുന്നു. വീഡിയോയിലെ നെതന്യാഹുവിന്റെ മുഖത്തിന്റെ ആകൃതി മാറുന്നതും കപ്പിലെ കോഫി ഒഴുകുന്ന രീതിയിലെ അസ്വാഭാവികതയും ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ ഉപയോക്താക്കളും രംഗത്തുണ്ട്. ജെറൂസലേം കുന്നുകളിലെ ‘ദി സതാഫ്’ എന്ന കഫേയില്‍ നിന്ന് കോഫി കുടിക്കുന്ന വീഡിയോ പങ്കുവെച്ചാണ് നെതന്യാഹു അഭ്യൂഹങ്ങളെ പരിഹസിച്ചത്.
താൻ മരിച്ചെന്ന വാർത്തകള്‍ കേട്ട് ചിരിച്ചുകൊണ്ടാണ് വീഡിയോയില്‍ നെതന്യാഹു സംസാരിക്കുന്നത്. തന്റെ വിരലുകളുടെ എണ്ണത്തെക്കുറിച്ച് മുമ്പ് പ്രചരിച്ച എ ഐ ആരോപണങ്ങളെയും അദ്ദേഹം തള്ളി. വീഡിയോയില്‍ രണ്ട് കൈകളും ഉയർത്തിക്കാട്ടി വിരലുകള്‍ എണ്ണിക്കോളാൻ അദ്ദേഹം വെല്ലുവിളിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച പുറത്തുവന്ന മറ്റൊരു വീഡിയോയില്‍ നെതന്യാഹുവിന് ആറ് വിരലുകള്‍ ഉണ്ടെന്ന് കാണിച്ച് അത് എ ഐ നിർമ്മിതമാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിനുള്ള മറുപടിയായാണ് പുതിയ വീഡിയോ കണക്കാക്കപ്പെടുന്നത്.
ഇറാൻ-ലബനൻ സൈനിക നീക്കങ്ങളെക്കുറിച്ച് നെതന്യാഹു ഇത്തരത്തില്‍ സംസാരിക്കാൻ യാതൊരു സാധ്യതയുമില്ലെന്നും യഥാർത്ഥത്തില്‍ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നുമാണ് ഗ്രോക്ക് ചാറ്റ് ബോട്ടിന്റെ പക്ഷം. വീഡിയോയിലെ രംഗങ്ങള്‍ വെറും സാങ്കല്‍പ്പികമാണെന്നും ഇത് ഇതുവരെ പുറത്തിറങ്ങാത്ത അത്യാധുനിക എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും ഗ്രോക്ക് ആരോപിക്കുന്നു.
SUMMARY: 100 percent deepfake; Netanyahu’s new video is also AI, says Grok







