തൃശ്ശൂർ: കൈവിരലിന് പരുക്കേറ്റ് ബാൻഡേജ് ഇട്ടതിന്റെ പേരില്‍ യുവതിക്ക് വോട്ട് നിഷേധിച്ച് പ്രിസൈഡിങ്ങ് ഓഫീസർ.,തൃശ്ശൂർ മണ്ഡലത്തിലെ കുറുക്കഞ്ചേരി സ്വാമി ബോധാനന്ദ സ്കൂളിലെ 121-ാം നമ്പർ ബൂത്തിലാണ് സംഭവം. കുറുക്കഞ്ചേരി സ്വദേശി അക്ഷയയ്ക്കാണ് വോട്ട് നിഷേധിക്കപ്പെട്ടത്. മിക്സിയില്‍ കൈപെട്ട് കഴിഞ്ഞ ആറാം തീയതിയാണ് അക്ഷയയുടെ ഇടതുകൈയിലെ ചൂണ്ടുവിരലിന് ഗുരുതരമായി പരുക്കേറ്റത്.
വിരലില്‍ 15 സ്റ്റിച്ചുകളുണ്ട്. നിലവില്‍ ഈ വിരല്‍ പൂർണ്ണമായും വെച്ചുകെട്ടിയ നിലയിലാണ്. വോട്ട് രേഖപ്പെടുത്തുന്നതിന് മുന്നോടിയായി ഇടതുകൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടേണ്ടത്. എന്നാല്‍, വിരലിലെ ബാൻഡേജ് കാരണം മഷി പുരട്ടാൻ സാധിക്കില്ലെന്ന് പറഞ്ഞ് പ്രിസൈഡിങ് ഓഫീസർ വോട്ട് നിഷേധിക്കുകയായിരുന്നു. തുടർന്ന്, വീട്ടിലെത്തി മെഡിക്കല്‍ സർട്ടിഫിക്കറ്റുകളുമായി തിരിച്ചെത്തിയെങ്കിലും പ്രിസൈഡിങ് ഓഫീസർ തന്റെ നിലപാടിലുറച്ചുനിന്നു.
വോട്ട് നിഷേധിച്ചതോടെ അക്ഷയ തന്റെ കൈക്കുഞ്ഞുമായി ബൂത്തില്‍ പ്രതിഷേധിച്ചു. സംഭവമറിഞ്ഞ് എല്‍ഡിഎഫ് സ്ഥാനാർത്ഥി വി.എസ് സുനില്‍കുമാർ അടക്കമുള്ള പ്രമുഖർ സ്ഥലത്തെത്തി. ഒരു വിരലിന് പരുക്കുണ്ടെങ്കില്‍ മറ്റ് വിരലുകളില്‍ മഷി പുരട്ടി വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന് രാഷ്ട്രീയ പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും, മുറിവിലെ കെട്ട് അഴിച്ചുവന്നാല്‍ വോട്ട് ചെയ്യിക്കാം എന്നായിരുന്നു പ്രിസൈഡിങ് ഓഫീസറുടെ നിലപാട്.
SUMMARY: Complaint filed against a woman who injured her finger in Thrissur, alleging that she was denied the right to vote















