തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് സിപിഐ. സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും എക്‌സിക്യൂട്ടീവിന്റേതുമാണ് വിലയിരുത്തല്‍. 78 മുതല്‍ 82 സീറ്റ് വരെ ലഭിക്കുമെന്നുമാണ് സിപിഐയുടെ പ്രതീക്ഷ. അതേസമയം 2021നേക്കാള്‍ സീറ്റ് മലബാറില്‍ കുറയുമെന്നും തെക്കന്‍- മധ്യ കേരളത്തില്‍ തിരിച്ചടിയുണ്ടാകില്ലെന്നും സിപിഐ വിലയിരുത്തി. എല്‍ഡിഎഫും സിപിഐഎമ്മും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
തൃശൂരിന് പുറമെ കരുനാഗപ്പള്ളിയിലും മൂവാറ്റുപുഴയിലും തിരിച്ചടി ഉണ്ടാകും. മത്സരിച്ച 25 സീറ്റുകളിൽ 15 എണ്ണത്തിൽ പാർട്ടിക്ക് ജയിക്കാനാകുമെന്നാണ് നിഗമനം. മറ്റ് പല സീറ്റുകളിലും കടുത്ത പോരാട്ടമാണെന്നാണ് വിലയിരുത്തൽ. ഇതിൽ ചില സീറ്റുകളിൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയും സിപിഐ വച്ചുപുലർത്തുന്നുണ്ട്.
അതേസമയം, 16 മുതൽ 20 വരെയുള്ള സീറ്റുകൾ തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇന്നലെ ചേർന്ന സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങൾ തിരഞ്ഞെടുപ്പ് അവലോകനം നടത്തിയത്.
SUMMARY: Possibility of continued rule in the state; CPI says it will get up to 78-82 seats
















