ബെംഗളൂരു: ബെംഗളൂരുവില്‍ തൃശൂര്‍ സ്വദേശിയായ യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ഷെല്‍ട്ടര്‍ ഹോം ഉടമ ദീപക്ക് കൃഷ്ണയാണ് കന്യാകുമാരിയില്‍ നിന്ന് കര്‍ണാടക പോലീസിന്റെ പിടിയിലായത്. ഇയാളെ ഉടന്‍ ബെംഗളൂരുവില്‍ എത്തിക്കും. ഇന്ന് പുലർച്ചയാണ് സൂലിബെലെ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മൂന്നാം തീയതിയായിരുന്നു വാടാനപ്പള്ളി സ്വദേശിനിയായ സുനിയ ദീപക് കൃഷ്ണയുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. ലൈംഗികാതിക്രം ചെറുക്കുന്നതിനിടെ ദീപക് കൃഷ്ണ സുനിതയെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. സുനിത ലൈംഗികാതിക്രമത്തിന് ഇരയായതായും പോലീസ് പറഞ്ഞിരുന്നു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു സുനിത മരിച്ചത്.
കൊല്ലം സ്വദേശിയായ ദീപക് കൃഷ്ണന്‍ ദുബായില്‍ ഐടി ഉദ്യോഗസ്ഥനായിരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്ന് മൂന്നുകോടി രൂപ തട്ടിയതിന് ജയിലിലായിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങി വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ദീപക് ദീര്‍ഘകാലമായി ബെംഗളുരുവിലായിരുന്നു താമസം. 2024 ഒക്ടോബറില്‍ കൊച്ചിയിലെ മൃഗാശുപത്രി ആക്രമിച്ച കേസിൽ ദീപക് കൃഷ്ണന്‍ അറസ്റ്റിലായിട്ടുണ്ട്. കൊക്കെയ്ന്‍ കൈവശം വെച്ചതിനും പോലീസ് പിടിയിലായിട്ടുണ്ട്. നായ്‌ക്കളെ വളര്‍ത്തലായിരുന്നു ദീപക്കിന്റെ വിനോദം.
ഒരു മാസം മുൻപാണ് ഇവിടെ ജോലിക്കായി സുനിതയും ഭർത്താവും എത്തിയത്. വാടാനപ്പള്ളിയില്‍ തെരുവ് നായകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം നടത്തിവരികയായിരുന്നു സുനിത. സമീപത്തെ സ്‌കൂളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളായിരുന്നു സുനിത നായ്ക്കള്‍ക്ക് നല്‍കിയിരുന്നത്. സ്‌കൂള്‍ അടച്ചതോടെ പ്രതിസന്ധിയിലായ സുനിത ബെംഗളൂരുവില്‍ തെരുവുനായ്ക്കള്‍ക്കായുളള ഷെല്‍ട്ടര്‍ ഹോമിലേക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് ബെംഗളൂരുവിലേക്ക് പോയത്. ഏപ്രില്‍ പതിനേഴിന് സഹോദരിയുടെ മകള്‍ക്കും ഒരു തൃശൂര്‍ സ്വദേശിനിക്കും ഭര്‍ത്താവിനുമൊപ്പം സുനിത ബെംഗളൂരുവില്‍ എത്തി. സുനിത എത്തിയതോടെ ദീപക് ശാരീരിക ഉപദ്രവം ആരംഭിച്ചു. ഇതോടെ സുനിത രക്ഷപ്പെടാനുള്ള ശ്രമം നടത്തി. ദീപക്കിന്റെ ആക്രമണത്തില്‍ സുനിതയ്ക്ക് നെഞ്ചില്‍ അടക്കം സാരമായി പരുക്കേറ്റിരുന്നു. തുടര്‍ന്ന് തൃശൂരിലേക്ക് കൊണ്ടുവരികയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
SUMMARY: Absconding accused arrested in beating and murder of Malayali woman















