കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊൽക്കത്തയിൽ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് നടന്ന ചടങ്ങിൽ ഗവർണർ ആർ എൻ രവി സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വര നാമത്തിലാണ് സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തത്.
സുവേന്ദുവിനൊപ്പം അഞ്ചു മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു എന്നിവർ പങ്കെടുത്തു.
നോബല്‍ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9 സത്യപ്രതിജ്ഞയ്ക്കായി തെരഞ്ഞെടുത്തത് ‘ബംഗാളി വികാരം’ കൂടി കണക്കിലെടുത്താണ്.
വിശ്വ ബംഗ്ലാ കൺവെൻഷൻ സെന്ററിൽ ഇന്ന് ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് സുവേന്ദുവിനെ നേതാവായി തെരഞ്ഞെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. നന്ദിഗ്രാം, ഭവാനിപൂർ എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ച സുവേന്ദു, മുഖ്യമന്ത്രി മമത ബാനർജിയെ ഭവാനിപൂരിൽ 15,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തി. കോൺഗ്രസിൽ രാഷ്ട്രീയ ജീവിതം തുടങ്ങി തൃണമൂൽ കോൺഗ്രസിൽ എത്തുകയും മമതയുടെ വലംകയ്യായി നിൽക്കുകയും പിന്നീട് ബിജെപിയിലേക്ക് ചേക്കേറിയയാളാണ് സുവേന്ദു അധികാരി. നിയമസഭയിലെ 294 സീറ്റുകളില്‍ 207 എണ്ണവും പിടിച്ചെടുത്താണ് സുവേന്ദുവിന്ബിറെ നേതൃത്വത്തില്‍ ബിജെപി ഭരണം പിടിക്കുന്നത്. 80സീറ്റുകളാണ് ടിഎംസി നേടിയത്
SUMMARY: Suvendu Adhikari sworn in as Bengal Chief Minister; Modi, other dignitaries attend swearing-in ceremony















