അറ്റ്‌ലാന്റ: ഇഗ്ലണ്ടിന് പ്രീ ക്വാർട്ടർ പ്രവേശനം.ആദ്യപകുതിയില്‍ ഒരുഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടുഗോളുകള്‍ തിരിച്ചടിച്ചാണ് ഇംഗ്ലണ്ടിന്റെ രാജകീയ തിരിച്ചുവരവ്. കളിയുടെ 75 മിനുട്ട് വരെ പിന്നിൽ നിന്ന കെയിനിന്റെ ഇരട്ട ഗോളിലാണ് കോംഗോയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്.സ്‌പെംഗയാണ് കോംഗോയ്ക്കായി ഗോള്‍ നേടിയത്. മെക്‌സിക്കോയാണ് പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍.
ഇംഗ്ലണ്ടിനെ ഞെട്ടിച്ച് മത്സരത്തിന്റെ തുടക്കം മുതല്‍ കോംഗോ ആക്രമണം ആരംഭിച്ചു. കളിയുടെ ഏഴാംമിനിറ്റില്‍ കോംഗോ ലക്ഷ്യം കണ്ടു. പ്രതിരോധനിരക്കാരന്‍ എംബെബ മൈതാനത്തെ രണ്ടായി മുറിച്ച് നല്‍കിയ ക്രോസ് പിഴവൊന്നുമില്ലാതെ സ്‌പെംഗെ ലക്ഷ്യത്തിലെത്തിച്ചു.ഗോള്‍ അടിച്ച ശേഷവും മുന്നേറ്റം തുടര്‍ന്നതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ഇംഗ്ലണ്ടിന്റെ ബോക്‌സില്‍ സ്‌പെംഗെ നിരന്തര ഭീഷണി ഉയര്‍ത്തി. ആദ്യപകുതിയില്‍ ഇംഗ്ലണ്ടിന്റെ ആക്രമണങ്ങളെ കൃത്യമായ പ്രതിരോധിച്ച കോംഗോ അവസരം ലഭിച്ചപ്പോഴെല്ലാം പ്രത്യാക്രമണങ്ങള്‍ നടത്തി.
ആദ്യപകുതിയില്‍ ഗോള്‍ എന്നുറപ്പിച്ച ഹെഡര്‍ കോംഗോ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. അതിനിടെ ഇംഗ്ലണ്ട് കോച്ച് റാഷ്ഫഡിനെയും മദുവേക്കെയെയും പിന്‍വലിച്ച് ഗോര്‍ഡനെയും സാക്കയെയയും ഇറക്കി. രണ്ടാം പകുതിയിലെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ ഇംഗ്ലണ്ട് സമനില പിടിച്ചു. ഹാരി കെയ്ന്‍ ഹെഡറിലൂടെ മനോഹരമായ ഗോള്‍ നേടി. 86ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ് പൂര്‍ത്തിയായി. ബോക്‌സിന് മുന്നിലൂടെ പന്തുമായി മുന്നേറിയ ഗോര്‍ഡന്‍ പന്ത് കെയ്‌നിനു നല്‍കി. കെയ്‌നിന്റെ കരുത്തുറ്റ ഷോട്ട് വലയില്‍. അവസാനമിനിറ്റില്‍ കോംഗോയ്ക്ക് ഫ്രീകിക്ക് അവസരം ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല. ഈ ലോകകപ്പില്‍ ഹാരി കെയ്‌നിന്റെ ആകെ ഗോള്‍ നേട്ടം അഞ്ച് ആയി.
SUMMARY: England advances to pre-quarters with a resounding victory; Mexico to face them
















