വാന്‍കൂവര്‍: കൊളംബിയയെ ഷൂട്ടൗട്ടില്‍ കീഴടക്കി സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാർട്ടറിൽ. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാനാകാത്തതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടില്‍ 4-3 ന് വിജയിച്ചാണ് സ്വിസ് പട ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തത്.
ശക്തമായ പ്രതിരോധ കോട്ട തീർത്താണ് ഇരുടീമുകളും പൊരുതിയത്. മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ കൊളംബിയയ്ക്ക് കഴിഞ്ഞെങ്കിലും വല കുലുക്കാൻ കഴിഞ്ഞില്ല. ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങളാണ് വഴുതിമാറിയത്. നിശ്ചിത സമയത്ത് സമനില പാലിച്ചതോടെ എക്സ്ട്രാ ടൈമിലേക്ക് കടന്നെങ്കിലും ഗോൾ പിറന്നില്ല. തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. കൊളംബിയയുടെ ഒരു കിക്ക് ക്രോസ്ബാറിൽ തട്ടി തെറിക്കുകയും ഒരു ഷോട്ട് ഗോളി തടുക്കുകയും ചെയ്തതോടെ വിധി വ്യക്തമായി.
1954-ന് ശേഷം ആദ്യമായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പ് ക്വാര്‍ട്ടറില്‍ കടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയാണ് ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ എതിരാളി. ശനിയാഴ്ച യു എസ് പ്രവിശ്യയായ മിസൗറിയിലെ കന്‍സാസ് സിറ്റിയിലുള്ള ആരോഹെഡ് സ്റ്റേഡിയത്തിലാണ് മത്സരം. പ്രീ-ക്വാർട്ടർ മത്സരത്തിൽ ഈജിപ്തിനെ 3-2 ന് തകർത്താണ് അർജന്റീന ക്വാർട്ടറിലെത്തിയത്.
SUMMARY: Switzerland beats Colombia in shootout to reach quarterfinals; will face Argentina
















