കല്‍പ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇന്ന് രാവിലെ നടത്തിയ തെരച്ചിലില്‍ പുഴയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇതോടെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഇനി ഒരാളെക്കൂടി കണ്ടെത്താനുണ്ട്. അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമാണ്.
ഇന്നുകണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേരുടെ മൃതദേഹം കണ്ടെത്താനുണ്ടായിരുന്നു. കണ്‍സ്‌ട്രക്ഷൻ മാനേജർ വിക്രം റാണ, സർവേയർ രാകേഷ് ഗുചൈത് എന്നിവരെയാണ് കണ്ടെത്താനുണ്ടായിരുന്നത്. ഇന്ന് ലഭിച്ച മൃതദേഹം ഇതില്‍ ഒരാളുടെ മൃതദേഹമാണ് നിഗമനം. മൃതദേഹം തിരിച്ചറിഞ്ഞതിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
ഇന്നലെ പ്രതികൂല കാലാവസ്ഥയായിരുന്നതിനാല്‍ വ്യാപകമായി തെരച്ചില്‍ നടത്താൻ സാധിച്ചിരുന്നില്ല. ഇടയ്ക്കിടെ മഴ ശക്തമായി പെയ്തിരുന്നതിനാല്‍ പുഴയിലടക്കം തെരച്ചില്‍ ദുഷ്‌കരമായിരുന്നു. ഫയർഫോഴ്‌സ് സംഘം പുഴയില്‍ തെരച്ചില്‍ നടത്താനിറങ്ങിയെങ്കിലും തിരികെ കയറേണ്ടതായി വന്നു. മന്ത്രിമാരായ എ പി അനില്‍കുമാറും ടി സിദ്ദിഖും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
SUMMARY: Wayanad Kalladi landslide: One more body recovered; search for one person is underway
















