തിരുവനന്തപുരം: വന്ദേമാതരം വിവാദത്തില്‍ വിശദീകരണവുമായി ലോക് ഭവൻ. മുഴുവൻ ആലപിക്കണമെന്ന നിർദേശം ഗവർണറുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറിക്ക് നല്‍കിയിട്ടില്ല എന്നാണ് ലോക്ഭവൻ വ്യക്തമാക്കിയത്. സ്വാതന്ത്ര്യദിനാഘോഷത്തില്‍ പൂർണമായും ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി നല്‍കിയ കത്ത് ഗവർണറുടെ നിർദേശപ്രകാരമല്ല. പ്രത്യേകമായി അങ്ങനൊരു കത്ത് നല്‍കേണ്ട സാഹചര്യമില്ലെന്നും ലോക്ഭവൻ അറിയിച്ചു.
വന്ദേമാതരം പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ചപ്പോള്‍ ലോക്ഭവൻ നിർദേശപ്രകാരമാണ് സർക്കുലർ എന്ന വിചിത്ര വിശദീകരമാണമാണ് വിദ്യാഭ്യാസ മന്ത്രി നല്‍കിയത്. എന്നാല്‍, ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്കായി പ്രോട്ടോക്കോള്‍ വിഭാഗം നല്‍കിയ സർക്കുലറില്‍ വന്ദേമാതരം പാടുന്നതിനെ കുറിച്ച് പരാമർശിച്ചിരുന്നില്ല. ദേശീയ ഗാനത്തെ കുറിച്ച് മാത്രമാണ് പരാമർശം.
നേരത്തെ വിഡി സതീശൻ സർക്കാരിൻ്റെ സത്യാപ്രതിജ്ഞാ ചടങ്ങില്‍ ലോക് ഭവൻ നിർദേശ പ്രകാരം വന്ദേമാതരം മുഴുവൻ പാടിയത് വിവാദമായിരുന്നു.
SUMMARY: “No directive issued to sing the entire song”: Lok Bhavan responds to the Vande Mataram controversy
















